Sunday, 12 April 2020

അനുഭവം.




# എൻ്റെ ലോക്ക് ഡൗൺ ദിനങ്ങൾ #

∆ ഡിമിറ്റാർ പന്തേവ്, ബൾഗേറിയ ∆

( ലോക്ക് ഡൗൺ നാളുകളിൽ പട്ടാമ്പിയിൽ എത്തിയ  ബൾഗേറിയൻ സ്വദേശിയുടെ സ്നേഹ നിർഭരമായ കുറിപ്പ് )

പലസ്തീനിലെ ഹെബ്രൂണിൽ അൽ ജമായ ക്ലബ്ബുമായി എന്റെ കോച്ചിംഗ് കരാർ പൂർത്തിയാക്കി മടങ്ങിയെത്തിയ ശേഷം, 2019ലെ ക്രിസ്മസ്  / 
ന്യൂ ഇയർ ആഘോഷങ്ങളിൽ മുഴുകി ഞാൻ എന്റെ ജന്മനാടായ ബൾഗേറിയയിലെ വർണയിൽ ഒരു ചെറിയ അവധിക്കാലം ആസ്വദിക്കുകയായിരുന്നു.

ആ സമയത്ത്, ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റെ സുഹൃത്തുക്കളിൽ നിന്ന് (റിയാസ് കാസിം, യൂസഫ് അലി) വിവിധ ഫുട്ബോൾ ടൂർണമെന്റുകളിൽ / പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരിക്കുന്ന എനിക്ക് ഒരു ഫോൺ കോൾ ലഭിച്ചു. 

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന "എച്ച് 16 സ്പോർട്സ് '' സർവീസുകളെ കുറിച്ച് ചർച്ച ചെയ്യാനായിരുന്നു അവർ വിളിച്ചത്.  
യു.എ.ഇ യിലെ മുൻ ഇന്റർനാഷണൽ ഫുട്ബോൾ കളിക്കാരൻ ഹസ്സൻ അലി ഇബ്രാഹിം അൽ ബ്ലൂഷി, 
കേരളത്തിൽ അവരുടെ അന്താരാഷ്ട്ര പരിശീലന കേന്ദ്രം ആരംഭിക്കുന്നുവെന്നായിരുന്നു സന്ദേശം. രാജ്യത്ത് അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്നതും 100% സാക്ഷരതയുള്ളതുമായ കേരളത്തിൽ, നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ പരിശീലനം നൽകാനാവുമെന്നാണ്  
ഹസ്സൻ അലിയെ പ്രചോദിപ്പിക്കുന്ന ഘടകം.

കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് മികച്ച നൈപുണ്യ വികസന പരിപാടി നൽകാനുള്ള പ്രചോദനവും കാഴ്ചപ്പാടും ഉള്ള ഉയർന്ന പ്രൊഫഷണൽ പരിശീലന കേന്ദ്രത്തിന്റെ സാധ്യതയെക്കുറിച്ച് പഠനം നടത്താൻ 'എച്ച് 16 സ്പോർട്സ് ' എൻ്റെ സേവനങ്ങൾ വേണമെന്ന് അഭ്യർത്ഥിച്ചു.

അന്താരാഷ്ട്ര നിലവാരമുള്ള സേവനം നൽകുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിന് ഞാൻ വളരെ അഭിമാനത്തോടെ തന്നെ 'എച്ച് 16 സ്പോർട്സ് ' ഏല്പിച്ച ചുമതല ഏറ്റെടുത്തു. 

2020 മാർച്ച് 4ന് ഞാൻ കേരളത്തിലെ കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങി.
എന്റെ പുതിയ സുഹൃത്തുക്കളായ ബാവ, കുഞ്ഞാനു എന്നിവരുമായി എന്റെ താമസസ്ഥലത്തേക്ക് പോയി. തുടർന്ന് അടുത്തുള്ള മറ്റ് ചില സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു.

എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക് ലഭിച്ച സ്നേഹോഷ്മളമായ സ്വീകരണത്തിന് നന്ദി പ്രകടിപ്പിക്കാൻ വാക്കുകളില്ല. ആതിഥ്യമര്യാദയുടെ മാധുര്യത്തോടൊപ്പം, അത്ഭുതകരമായതും  ദൈവത്തിന്റെ സ്വന്തം നാട്ടിൽ മറഞ്ഞിരിക്കുന്നതുമായ പ്രകൃതി സൗന്ദര്യം എന്നെ അതിശയിപ്പിക്കുന്നതായിരുന്നു. ദൈവത്തിൻ്റെ സ്വന്തം നാട് എന്ന പേരിന് തീർത്തും കേരളത്തിന് അർഹതയുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് ശേഷം കൊറോണ വൈറസ് ലോകമെങ്ങും ഭീതിയായി പടരുകയും കേരള സംസ്ഥാനവും മറ്റ് രാജ്യങ്ങളും ലോകവും വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ നടപടികളിലേക്ക് നീങ്ങുകയും ചെയ്തു.   

കോവിഡ് 19 അടച്ചിടലിൻ്റെ ഒരു ഘട്ടത്തിലും ഞാൻ ആശങ്കപ്പെടുകയോ വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കുകയോ ചെയ്തില്ല. സംസ്ഥാന മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ.പിണറായി വിജയൻ ഈ സാഹചര്യത്തിന്റെ ചുമതല ഏറ്റെടുത്തതും ആരോഗ്യമന്ത്രി ശ്രീമതി. ഷൈലജ ടീച്ചർ മുന്നിൽ നിന്ന് നയിച്ചതും എടുത്തു പറയേണ്ടതുണ്ട്. 

ദുരന്തനിവാരണത്തിൽ, ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് ദുരന്തത്തെ കൈകാര്യം ചെയ്യുന്നതിലെ അവരുടെ സൂപ്പർ കാര്യക്ഷമതയ്ക്ക് ഞാൻ സാക്ഷിയായതിൽ സന്തോഷമുണ്ട്.
ഈ ഭയാനകമായ രോഗത്തിനെതിരായ പോരാട്ടത്തിൽ അവരുടെ പ്രതിബദ്ധതയ്ക്കും കഠിനാധ്വാനത്തിനും അന്താരാഷ്ട്ര പ്രശംസ ലഭിക്കുന്നത് വളരെ സന്തോഷകരമാണ്.

പട്ടാമ്പി മുനിസിപ്പാലിറ്റിയിൽ ലോക് ഡൗൺ പ്രാബല്യത്തിലായതു മുതൽ മുതുതല ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.പ്രിയദാസും ആരോഗ്യവകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും എന്നെ പരിശോധിച്ചുകൊണ്ടിരുന്നു. അതോടൊപ്പം സുരക്ഷാ നിർദ്ദേശങ്ങൾ നൽകുകയും എല്ലാ ദിവസവും ഫോണിൽ വിളിക്കുകയും എന്റെ ആരോഗ്യസ്ഥിതി ഉറപ്പുവരുത്തുകയും ചെയ്തു.  

പട്ടാമ്പി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ 
മോഹനകൃഷ്ണൻ (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, സ്പെഷ്യൽ ബ്രാഞ്ച്), 
സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിലും വിദേശിയുടെ ക്ഷേമത്തിനായി സൂക്ഷ്മദൃഷ്ടിയോടെ എന്നെ നിരീക്ഷിക്കുന്നതിലും വളരെ ശ്രദ്ധിച്ചിരുന്നു. 

യൂറോപ്പിൽ കൊറോണ വൈറസ് സൃഷ്ടിച്ച  ദുരന്തത്തെക്കുറിച്ചു കേട്ടപ്പോൾ, ഇപ്പോഴും ഞെട്ടലിൻ്റെ ഓർമ വിട്ടുമാറിയിട്ടില്ല. 
മഹാമാരിയുടെ കാലത്ത് ഞാൻ ഉണ്ടായിരുന്ന സ്ഥലമാണ് കേരളം. അതു കൊണ്ട് ഞാൻ ഭാഗ്യവാനാണ്.  

എന്റെ കുടുംബത്തിന്റെ നന്ദിയും ആശംസകളും അറിയിക്കാൻ ശ്രീ.പിണറായി വിജയൻ, ശ്രീമതി ഷൈലജ ടീച്ചർ എന്നിവരെ വ്യക്തിപരമായി കാണാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.  
കേരള ഫുട്ബോൾ അസോസിയേഷന്റെയും പ്രാദേശിക ഫുട്ബോൾ ഗ്രൂപ്പുകളുടെയും ചിന്താഗതിക്കും ദയയ്ക്കും നല്ല ഹൃദയത്തിനും എന്നും ഹൃദയംഗമായ നന്ദിയുണ്ട്.


No comments: