Monday, 23 November 2015

ഹൈക്കു കവിതകൾ

അലിയുന്നവനാണിവൻ
അലിഞ്ഞുതീർന്നിട്ടില്ലിനിയും.
           ***
പത്ര ഉടമയുടെ 
കാൻറീനിൽ 
നൂഡിൽസിന്
രുചി കൂട്ടാൻ
ഫൂഡലിസത്തിൻ
ചമ്മന്തി.
         ***
പത്രക്കാരൻെറ
പോക്കറ്റിൽ 
പേനക്കൊപ്പം വേണം
പെരുന്തച്ചൻെറ
മുഴക്കോലും, കോള-
മളന്നെടുക്കാൻ.
       ***
ചെറ്റക്കുടിലിൽ
ഒറ്റക്കൊരു പെണ്ണ്,
ചെറ്റ പൊളിക്കാൻ
ചുറ്റിലുമുണ്ട്,
'ചെറ്റകളേറെ' .
       ***
വെട്ടിപ്പിടിച്ചതില്ലൊരു-
തരി മണ്ണിനേയും,
കെട്ടിപ്പുണർന്നതില്ലപ-
രൻെറ പെണ്ണിനേയും.
        ***
അനിതയെന്നാൽ
അലഭ്യം,
അരികിലെത്താഞ്ഞാൽ
പുലഭ്യം.
        ***
മഴവില്ലിൽ മായം
'മറിമായ' ത്തിലും മായം.
        ***
രമയെ കാണുമ്പോൾ 
മരമെന്ന് കരുതും,
മരം ചുറ്റിയോടുമ്പോൾ
രമ ചുഴലിയായ് ചൂഴും.

No comments: