Monday, 18 July 2016

ഒരു കർക്കിടക സ്മരണ ...


വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണ് .
ഞാൻ പട്ടാമ്പി പാലത്തിലൂടെ സൈക്കിളിൽ വരികയായിരുന്നു .
എന്റെ മുന്നിലൂടെ ഒരാൾ കുട ചൂടി നടക്കുന്നുണ്ട്.
അയാൾ തിരക്കിട്ടൊടുന്നതുപോലെ അല്പം വേഗത്തിലാണ്. 
പൊടുന്നനെ പാലത്തിലൂടെ അതിവേഗം ഒരു ബസ്‌ വന്നു.
അപ്പോൾ ശക്തമായ കാറ്റൊണ്ടായി. നോക്കി നില്ക്കെ ഒരു
ബലൂണ്‍ പറന്നു പോകുന്നത് പോലെ ഒരു കുട പുഴയിൽ വീണു.
കുടയോടൊപ്പം ആ മനുഷ്യനും മദിച് ഒഴുകുന്ന പുഴയിൽ വീണു. 
പിന്നെ പുഴയിൽ നിന്ന് ഉയര്ന്നത് ദിഗന്തം നടുക്കുന്ന നിലവിളിയാണ്. 
അതുകേട്ടു ആളുകള് ഓടിയെത്തി . നീന്തൽ അറിയുന്നവർ
പുഴയിൽ ചാടി. പുഴയിൽ നല്ല ഒഴുക്കാണ്. അതിവേഗം ഒഴുകി 
പോകുന്ന ഒരു കുട മാത്രം ഇപ്പോൾ കാണാം.
നിള ഉന്മാദിനിയായി ഒഴുകുന്നത്‌ കാണാൻ എത്തിയവർ തരിച്ചു നില്ക്കുകയാണ്. 
നിമിഷങ്ങള്ക്കകം കുട ദൂരെ ഒരു കറുത്ത പൊട്ടു പോലെ മറഞ്ഞു. 
ഒരു ജീവൻ നിളയിൽ ഒഴുകി.
രക്ഷിക്കാൻ പുഴയിൽ ചാടിയവർ നിരാശരായി കരകയറി.
കടം വാങ്ങിയ കുടയുമായി മരുന്ന് വാങ്ങാൻ അങ്ങാടിയിൽ
പോയ ഒരു പാവം മനുഷ്യന്റെ മരണത്തിനു സാക്ഷി ആയി പലരുമുണ്ടാവും. 
പക്ഷെ ഓരോ കർക്കിടകത്തിലും ആ പാവം മനുഷ്യൻ എന്റെ 
ഓർമകളിൽ പെയ്തിറങ്ങുകയാണ്‌.
ആ കാഴ്ച മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും കർക്കിടക മഴ പോലെ,
തോരാ മഴ പോലെ എന്നെ പൊതിയുന്നു.
--------------------------
ടി.വി.എം. അലി
---------------------------

No comments: