ചിരട്ടയിൽ വിസ്മയം തീർക്കുകയാണ് പ്രവാസിയായ ഞാങ്ങാട്ടിരി എരഞ്ഞിക്കാവിൽ ജയാനന്ദൻ. കഴിഞ്ഞ മാസം നാട്ടിൽ വന്നപ്പോൾ ജയാനന്ദൻ ചിരട്ടയിൽ നിർമിച്ചത് ഫാൻസി ആഭരണങ്ങളാണ്. ചിരട്ടപ്പണ്ടമാണിതെന്ന് തോന്നാത്ത തരത്തിലാണ് ഭംഗിയുള്ള ഫാൻസി ഐറ്റംസ് തയ്യാറാക്കിയിട്ടുള്ളത്. നേരത്തെ ചിരട്ട കൊണ്ട് ഫ്ലവർ വേയ്സും ആഷ് ട്രേയും,പെൻ ഹോൾഡറും ഭസ്മ ക്കൊട്ടയും മറ്റും നിർമിച്ചിരുന്നു. ഒരു നേരമ്പോക്കിനു വേണ്ടി തുടങ്ങിയ കല വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കാൻ സുഹൃത്തുക്കൾ ഉപദേശിക്കുന്നുണ്ടെങ്കിലും ജയാനന്ദന് അതിലൊന്നും താൽപ്പര്യമില്ല. ഗൾഫിൽ നിന്ന് നാട്ടിൽ എത്തുമ്പോൾ മാത്രമേ ചിരട്ടയും ഉളിയും പശയും കൈ കൊണ്ട് തൊടാറുള്ളു. ഓരോ അവധിക്കാലത്തും പുതിയ ഉല്പന്നങ്ങൾ നിർമിക്കാനുള്ള ശില്പ വൈഭവം ജയാനന്ദൻ പ്രകടിപ്പിക്കാറുണ്ട്. നല്ലൊരു വായനക്കാരൻ കൂടിയാണ് ജയാനന്ദൻ.
No comments:
Post a Comment