പാരഡി പാട്ടിന്റെ പൂരം
-------------------------
കേരളം മീന ചൂടിലുരുകുന്ന സമയത്താണ് പാർലിമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ ചൂട്
ഇരട്ടിയായി. ഒരാഴ്ചക്കകം പ്രചാരണ കോലാഹലങ്ങളവസാനിക്കും. സ്ഥാനാർഥികൽ ഇതിനകം പല വട്ടം സമ്മതിദായകരെ കണ്ടു കഴിഞ്ഞു. ഇപ്പോൾ വോട്ടര്മാരെ ആകർഷിക്കാൻ പറ്റിയ പാരഡി പാട്ടുകളുമായി
വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നുണ്ട്. 1980 കളിലെ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ ഓർമയിൽ
വരികയാണ്. അന്ന് റെഡി മേഡ് കാസ്സറ്റ് പരിചയമായിട്ടില്ല. നാട്ടിൻ പുറങ്ങളിൽ പ്രവര്ത്തിക്കുന്ന യുവ ജന
ക്ലബുകൽക്കാണ് പാട്ടിന്റെ ചുമതല ലഭിച്ചിരുന്നത്. അന്നത്തെ ക്ലബുകളാവട്ടെ സംഗീതാദി കലകളുടെ ഈറ്റില്ല
മായിരുന്നു. ആ ഗണത്തിൽ പെട്ടതായിരുന്നു ഞാങ്ങാട്ടിരി യുവ കാഹളം. അക്കാലത്ത് നടന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷ സ്ഥാനാർഥിക്കു വേണ്ടി പാട്ടെഴുതാനുള്ള അവസരം എന്നെ തേടി എത്തിയത്
ഓർക്കുന്നു. എം.എസ്. കുമാർ , ആര്യൻ മാഷ് , ശിവ ശങ്കരൻ മാഷ്, സുകുമാരൻ മാഷ്, ടി.കെ.നാരായണദാസ് ,
തുടങ്ങിയ പ്രമുഖരാണ് മുന്നിലും പിന്നിലും ചുക്കാൻ പിടിക്കുന്നത്. തിരൂര് ഷാ എന്ന സംഗീത സംവിധായകന്റെ ശിക്ഷണത്തിലായിരുന്നു മേല്പറഞ്ഞവർ കൊട്ടും പാട്ടും പഠിച്ചിരുന്നത്. തബല, ഹാർമോണിയം , ഗിത്താർ , ഫ്ലൂട്ട് , വയലിൻ തുടങ്ങിയ ഉപകരണങ്ങളും ക്ലബിൽ ഉണ്ടായിരുന്നു. പാട്ട് എഴുതാൻ
നിയോഗം ലഭിച്ച ഞാനാവട്ടെ എങ്ങിനെ തുടങ്ങണം എന്നറിയാതെ ഉഴറി നടക്കുകയാണ്. മറ്റു പാട്ടുകൾ
ഈണമിട്ട് കഴിഞ്ഞു. ഇനി വേണ്ടത് എന്റെ രണ്ടു പാട്ടാണ്. ആദ്യമായി രാഷ്ട്രീയ ഗാനം എഴുതാനുള്ള
ഒരുക്കത്തിലാണ് മനസ്സ്. ഒടുവിലതാ അത് സംഭവിച്ചു. " പടചട്ട അണിഞ്ഞും മനസ്സുകൾ ഉണർന്നും അടരാടാൻ
എത്തുന്നെ ..." , " പഞ്ചാര പുഞ്ചിരി തൂകി വോട്ടും തേടി നടക്കുന്നോനെ ...." എന്നിങ്ങനെ രണ്ടു പാട്ട്
കമ്പോസ് ചെയ്തു. ചുരുക്കി പറയട്ടെ അന്ന് കോളാമ്പിയിലൂടെ ഒഴുകി നടന്ന ഈ ഗാനങ്ങൾ മറ്റു മണ്ഡലങ്ങളിൽ
കൂടി ഹിറ്റായി എന്നെ പറയേണ്ടു. തെരഞ്ഞെടുപ്പും ആരവവും കഴിഞ്ഞിട്ടും കുട്ടികളുടെ ചുണ്ടുകളിൽ
ഈ പാട്ടുകൾ ഏറെ കാലം മായാതെ നിലനിന്നു എന്നത് ഇന്നും ആവേശം നല്കുന്നുണ്ട്.
-------------------------
കേരളം മീന ചൂടിലുരുകുന്ന സമയത്താണ് പാർലിമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ ചൂട്
ഇരട്ടിയായി. ഒരാഴ്ചക്കകം പ്രചാരണ കോലാഹലങ്ങളവസാനിക്കും. സ്ഥാനാർഥികൽ ഇതിനകം പല വട്ടം സമ്മതിദായകരെ കണ്ടു കഴിഞ്ഞു. ഇപ്പോൾ വോട്ടര്മാരെ ആകർഷിക്കാൻ പറ്റിയ പാരഡി പാട്ടുകളുമായി
വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നുണ്ട്. 1980 കളിലെ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ ഓർമയിൽ
വരികയാണ്. അന്ന് റെഡി മേഡ് കാസ്സറ്റ് പരിചയമായിട്ടില്ല. നാട്ടിൻ പുറങ്ങളിൽ പ്രവര്ത്തിക്കുന്ന യുവ ജന
ക്ലബുകൽക്കാണ് പാട്ടിന്റെ ചുമതല ലഭിച്ചിരുന്നത്. അന്നത്തെ ക്ലബുകളാവട്ടെ സംഗീതാദി കലകളുടെ ഈറ്റില്ല
മായിരുന്നു. ആ ഗണത്തിൽ പെട്ടതായിരുന്നു ഞാങ്ങാട്ടിരി യുവ കാഹളം. അക്കാലത്ത് നടന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷ സ്ഥാനാർഥിക്കു വേണ്ടി പാട്ടെഴുതാനുള്ള അവസരം എന്നെ തേടി എത്തിയത്
ഓർക്കുന്നു. എം.എസ്. കുമാർ , ആര്യൻ മാഷ് , ശിവ ശങ്കരൻ മാഷ്, സുകുമാരൻ മാഷ്, ടി.കെ.നാരായണദാസ് ,
തുടങ്ങിയ പ്രമുഖരാണ് മുന്നിലും പിന്നിലും ചുക്കാൻ പിടിക്കുന്നത്. തിരൂര് ഷാ എന്ന സംഗീത സംവിധായകന്റെ ശിക്ഷണത്തിലായിരുന്നു മേല്പറഞ്ഞവർ കൊട്ടും പാട്ടും പഠിച്ചിരുന്നത്. തബല, ഹാർമോണിയം , ഗിത്താർ , ഫ്ലൂട്ട് , വയലിൻ തുടങ്ങിയ ഉപകരണങ്ങളും ക്ലബിൽ ഉണ്ടായിരുന്നു. പാട്ട് എഴുതാൻ
നിയോഗം ലഭിച്ച ഞാനാവട്ടെ എങ്ങിനെ തുടങ്ങണം എന്നറിയാതെ ഉഴറി നടക്കുകയാണ്. മറ്റു പാട്ടുകൾ
ഈണമിട്ട് കഴിഞ്ഞു. ഇനി വേണ്ടത് എന്റെ രണ്ടു പാട്ടാണ്. ആദ്യമായി രാഷ്ട്രീയ ഗാനം എഴുതാനുള്ള
ഒരുക്കത്തിലാണ് മനസ്സ്. ഒടുവിലതാ അത് സംഭവിച്ചു. " പടചട്ട അണിഞ്ഞും മനസ്സുകൾ ഉണർന്നും അടരാടാൻ
എത്തുന്നെ ..." , " പഞ്ചാര പുഞ്ചിരി തൂകി വോട്ടും തേടി നടക്കുന്നോനെ ...." എന്നിങ്ങനെ രണ്ടു പാട്ട്
കമ്പോസ് ചെയ്തു. ചുരുക്കി പറയട്ടെ അന്ന് കോളാമ്പിയിലൂടെ ഒഴുകി നടന്ന ഈ ഗാനങ്ങൾ മറ്റു മണ്ഡലങ്ങളിൽ
കൂടി ഹിറ്റായി എന്നെ പറയേണ്ടു. തെരഞ്ഞെടുപ്പും ആരവവും കഴിഞ്ഞിട്ടും കുട്ടികളുടെ ചുണ്ടുകളിൽ
ഈ പാട്ടുകൾ ഏറെ കാലം മായാതെ നിലനിന്നു എന്നത് ഇന്നും ആവേശം നല്കുന്നുണ്ട്.
No comments:
Post a Comment