കിണറുകൾ കുപ്പത്തൊട്ടികൾ
--------------------------
കേരള കലാമണ്ഡലത്തിനു സമീപത്തുള്ള ചുങ്കം കവലയിൽ ബസ് കാത്തു നില്ക്കുമ്പോഴാണ് ഒരു പൊതു കിണർ
കണ്ണിൽ തടഞ്ഞത്. കാഴ്ചയിൽ നല്ലൊരു കിണറെന്നു തോന്നി. കവല മധ്യത്തിൽ പഴയ പ്രതാപം വിളിച്ചോതി
നില കൊള്ളുന്ന ആ കിണറിനരികിലേക്ക് ഞാൻ നടന്നു. രണ്ടു റോഡുകളുടെ ഇടയിലുള്ള ചെറിയൊരു
സ്ഥലത്താണ് ആൾമറയുള്ള കിണർ . കിണറിന്റെ ആൾമറയിൽ നിറയെ വാൽപോസ്റ്റർ കണ്ടു. വെള്ളം കോരിയെടുക്കാൻ രണ്ടു ഭാഗത്ത് തുടിക്കാൾ വെച്ചിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ഒന്നാന്തരം കിണർ തന്നെ. അനേകായിരം മനുഷ്യർക്കും കന്ന് കാലികൾക്കും ജീവ ജലം നല്കിയിരുന്ന ആ കിണറിനു നാല് തലമുറയുടെ
പ്രായം കാണും. പൊരി വെയിലത്ത് വിയർത്തു കുളിച്ചു നിന്ന ഞാൻ അല്പം ആശ്വസിക്കാമെന്നു കരുതി
കിണറിലേക്ക് എത്തി നോക്കി. ആൾമറക്കു താഴെ നിറയെ ചെടികളും പ്ലാസ്റ്റിക് വേസ്റ്റുകളും കുമിഞ്ഞു
കിടക്കുന്നു. മൂടിക്കെട്ടിയ കണ്ണുകൊണ്ടു കാണുന്നതുപോലെ ഞാൻ മിഴിച്ചു നോക്കി. അടിയിൽ ഹരിത ദ്രാവകം
സൂര്യ പ്രകാശത്തിനു വേണ്ടി ഇളകുന്നത് കണ്ടു. ആ കാഴ്ച എന്നിൽ നൊമ്പരമായി തിരയടിച്ചു.
ഞങ്ങളുടെ തറവാട്ടിലും ഇതുപോലെ നല്ലൊരു കിണറുണ്ടായിരുന്നു. തറവാട് ഭാഗം വെച്ചപ്പോൾ കിണർ
രണ്ടു ഓഹരി ഉടമകളുടെ കൈവശം വന്നു ചേർന്നു. മറ്റു ഓഹരി ഉടമകൾക്കും വെള്ളമെടുക്കാൻ
അവകാശവും രേഖാമൂലം നല്കി. പരിസരത്തുള്ള വീട്ടുകാരെല്ലാം വേനലിൽ ഈ കിണറിനെയാണ്
ആശ്രയിച്ചിരുന്നത്. വർഷങ്ങൾക്കു മുമ്പുള്ള കാര്യമാണ്. കുഴൽ കിണറും ഹൗസ് കണക്ഷനും ഇല്ലായിരുന്ന
അക്കാലത്ത് കുടിക്കാനും കുളിക്കാനും അലക്കാനും വിള നനക്കാനും ഈ കിണറായിരുന്നു വരദായനി.
എന്നാൽ ഏതാനും വർഷം കഴിഞ്ഞപ്പോൾ നാട്ടിൽ കുടിവെള്ള പദ്ധതിയും പൊതു ടാപ്പുകളും ഹൗസ് കണക്ഷനും
വന്നു. അതോടെ കിണറിനെ എല്ലാവരും അവഗണിച്ചു. അധികം വൈകാതെ കിണർ കുപ്പതൊട്ടിയായി.
അപകടകെണി ആയതോടെ എല്ലാവരും ചേർന്ന് കിണറിനു ജല സമാധി വിധിച്ചു. കിണർ നിന്ന സ്ഥലം കൂടി
ഓഹരി ഉടമകൾ പറമ്പാക്കി മാറ്റി. ഇപ്പോൾ എല്ലാവരും നിളയിലെ ക്ലോറിൻ വെള്ളമാണ് എന്തിനും
ഏതിനും ഉപയോഗിക്കുന്നത്. അതിനിടയിൽ പൊതു ടാപ്പുകളും തദ്ദേശ ഭരണകൂടം വേണ്ടെന്നു വെച്ചു.
ഇപ്പോൾ കുഴൽ വെള്ളത്തിന്റെ വരവും കാത്ത് നിദ്ര വെടിഞ്ഞ് കുത്തിയിരിപ്പാണ് എല്ലാവരും.
വീടുതോറും കുഴൽ കിണർ കുത്തിയവരും കുടിവെള്ളത്തിനു വലയുകയാണ്. ഇരുമ്പ് യുഗം തൊട്ടു
നിലനീന്നിരുന്ന നാട്ടു കിണറുകൾ ഓരോന്നായി നാട് നീങ്ങി. അതോടൊപ്പം നാട്ടു നന്മകളും
നാടിന്റെ സ്നേഹ സൗഹൃദവും വറ്റുകയാണ് . ഭൂമി കൂടുതൽ ഊഷരമാവുകയാണ് .
--------------------------
കേരള കലാമണ്ഡലത്തിനു സമീപത്തുള്ള ചുങ്കം കവലയിൽ ബസ് കാത്തു നില്ക്കുമ്പോഴാണ് ഒരു പൊതു കിണർ
കണ്ണിൽ തടഞ്ഞത്. കാഴ്ചയിൽ നല്ലൊരു കിണറെന്നു തോന്നി. കവല മധ്യത്തിൽ പഴയ പ്രതാപം വിളിച്ചോതി
നില കൊള്ളുന്ന ആ കിണറിനരികിലേക്ക് ഞാൻ നടന്നു. രണ്ടു റോഡുകളുടെ ഇടയിലുള്ള ചെറിയൊരു
സ്ഥലത്താണ് ആൾമറയുള്ള കിണർ . കിണറിന്റെ ആൾമറയിൽ നിറയെ വാൽപോസ്റ്റർ കണ്ടു. വെള്ളം കോരിയെടുക്കാൻ രണ്ടു ഭാഗത്ത് തുടിക്കാൾ വെച്ചിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ഒന്നാന്തരം കിണർ തന്നെ. അനേകായിരം മനുഷ്യർക്കും കന്ന് കാലികൾക്കും ജീവ ജലം നല്കിയിരുന്ന ആ കിണറിനു നാല് തലമുറയുടെ
പ്രായം കാണും. പൊരി വെയിലത്ത് വിയർത്തു കുളിച്ചു നിന്ന ഞാൻ അല്പം ആശ്വസിക്കാമെന്നു കരുതി
കിണറിലേക്ക് എത്തി നോക്കി. ആൾമറക്കു താഴെ നിറയെ ചെടികളും പ്ലാസ്റ്റിക് വേസ്റ്റുകളും കുമിഞ്ഞു
കിടക്കുന്നു. മൂടിക്കെട്ടിയ കണ്ണുകൊണ്ടു കാണുന്നതുപോലെ ഞാൻ മിഴിച്ചു നോക്കി. അടിയിൽ ഹരിത ദ്രാവകം
സൂര്യ പ്രകാശത്തിനു വേണ്ടി ഇളകുന്നത് കണ്ടു. ആ കാഴ്ച എന്നിൽ നൊമ്പരമായി തിരയടിച്ചു.
ഞങ്ങളുടെ തറവാട്ടിലും ഇതുപോലെ നല്ലൊരു കിണറുണ്ടായിരുന്നു. തറവാട് ഭാഗം വെച്ചപ്പോൾ കിണർ
രണ്ടു ഓഹരി ഉടമകളുടെ കൈവശം വന്നു ചേർന്നു. മറ്റു ഓഹരി ഉടമകൾക്കും വെള്ളമെടുക്കാൻ
അവകാശവും രേഖാമൂലം നല്കി. പരിസരത്തുള്ള വീട്ടുകാരെല്ലാം വേനലിൽ ഈ കിണറിനെയാണ്
ആശ്രയിച്ചിരുന്നത്. വർഷങ്ങൾക്കു മുമ്പുള്ള കാര്യമാണ്. കുഴൽ കിണറും ഹൗസ് കണക്ഷനും ഇല്ലായിരുന്ന
അക്കാലത്ത് കുടിക്കാനും കുളിക്കാനും അലക്കാനും വിള നനക്കാനും ഈ കിണറായിരുന്നു വരദായനി.
എന്നാൽ ഏതാനും വർഷം കഴിഞ്ഞപ്പോൾ നാട്ടിൽ കുടിവെള്ള പദ്ധതിയും പൊതു ടാപ്പുകളും ഹൗസ് കണക്ഷനും
വന്നു. അതോടെ കിണറിനെ എല്ലാവരും അവഗണിച്ചു. അധികം വൈകാതെ കിണർ കുപ്പതൊട്ടിയായി.
അപകടകെണി ആയതോടെ എല്ലാവരും ചേർന്ന് കിണറിനു ജല സമാധി വിധിച്ചു. കിണർ നിന്ന സ്ഥലം കൂടി
ഓഹരി ഉടമകൾ പറമ്പാക്കി മാറ്റി. ഇപ്പോൾ എല്ലാവരും നിളയിലെ ക്ലോറിൻ വെള്ളമാണ് എന്തിനും
ഏതിനും ഉപയോഗിക്കുന്നത്. അതിനിടയിൽ പൊതു ടാപ്പുകളും തദ്ദേശ ഭരണകൂടം വേണ്ടെന്നു വെച്ചു.
ഇപ്പോൾ കുഴൽ വെള്ളത്തിന്റെ വരവും കാത്ത് നിദ്ര വെടിഞ്ഞ് കുത്തിയിരിപ്പാണ് എല്ലാവരും.
വീടുതോറും കുഴൽ കിണർ കുത്തിയവരും കുടിവെള്ളത്തിനു വലയുകയാണ്. ഇരുമ്പ് യുഗം തൊട്ടു
നിലനീന്നിരുന്ന നാട്ടു കിണറുകൾ ഓരോന്നായി നാട് നീങ്ങി. അതോടൊപ്പം നാട്ടു നന്മകളും
നാടിന്റെ സ്നേഹ സൗഹൃദവും വറ്റുകയാണ് . ഭൂമി കൂടുതൽ ഊഷരമാവുകയാണ് .