എലിയുടെ വീട്
----------------
എലിയുടെ വീട്ടിലായിരുന്നു അലി താമസിച്ചിരുന്നത്. വീട്ടിൽ എത്ര എലികളുന്ടെന്നു എണ്ണി തിട്ടപ്പെടുത്താൻ
അലിക്ക് കഴിഞ്ഞിരുന്നില്ല. രാവും പകലും എലികളുടെ വിളയാട്ടമായിരുന്നു. എലിയെ എങ്ങിനെ പിടി കൂടാം
എന്ന ഗവേഷണത്തിലായിരുന്നു അലിയുടെ ഭാര്യ. പല വിദഗ്ധരും ഉപായങ്ങൾ നിരത്തി.എല്ലാം പ്രയോഗിച്ചു.
ഒന്നും ഫലം കണ്ടില്ല. ശർക്കര തിളപ്പിച്ച് പാവുണ്ടാക്കി. അതിൽ പഞ്ഞി മുക്കി ഗുളിക ഉണ്ടാക്കി. എലി പഞ്ഞി
മിഠായി തിന്നു വെങ്കിലും ഒന്നും സംഭവിച്ചില്ല. ഇനിയുണ്ടോ മിഠായി എന്ന ചോദ്യ ഭാവത്തോടെ എലികൂട്ടം
അലിയെ നോക്കി പരിഹസിച്ചു. വീട്ടിലുള്ള പുസ്തകമെല്ലാം എലി തിന്നു തീർത്തു. ലാപ്ടോപിന്റെ കേബിളും
വൈദ്യുതി വയറുകളും എലി മുറിച്ചിട്ടു.അലിക്കും ഭാര്യക്കും ജീവിതം വഴി മുട്ടി. മൂന്നു എലി കെണികളും തുരുമ്പിച്ചു. തക്കാളി, തേങ്ങാ പൂള് ,
ഉണക്ക മീൻ തുടങ്ങിയ ഇരകൾ എല്ലാം എലികൂട്ടം കെണിയിൽ പെടാതെ തിന്നു കൊണ്ടിരുന്നു. എലി കെണി
പരാജയമായതോടെ ഇനി എന്ത് ചെയ്യും എന്നായി അലിയുടെ ചിന്ത. ഒരു ദിവസം ഒരു കുഞ്ഞനെലി കെണിയിൽ
കുടുങ്ങി. പെരുത്ത സന്തോഷത്തോടെ അലിയുടെ ഭാര്യ കെണി എടുത്തു ഒരു ബക്കറ്റ് വെള്ളത്തില മുക്കി.
ഒരു മണി നേരം കഴിഞ്ഞു കാണും. ശവ സംസ്കാരത്തിന് കുഴി കുത്തി. ഇനി കുഴിച്ചിടാം. കെണിയുടെ കതക്
തുറന്നു. ഒറ്റ ചാട്ടം. ചത്തെന്നു കരുതിയ എലി ചിലച്ചു കൊണ്ട് ചാടി ഓടി. വീണ്ടും പുരപ്പുറത്തു കയറി
കുടുംബത്തെ വിളിച്ചു. .പൊടുന്നനെ പുരപ്പുറമാകെ മൂഷിക സേന നിറഞ്ഞു. അവരുടെ നേതാവായി
മാര്ജ്ജാരനും. അവരോരുമിച്ചു ഓടു കുലുക്കി. ചുമരും കഴുക്കോലും പട്ടികയും കീഴടക്കി. ഇപ്പോൾ എലിക്കൂട്ടിൽ
അലിയും ഭാര്യയും പിന്നെ പഞ്ഞി മിഠായിയും. എലിയുടെ വീട്ടിൽ പഞ്ഞി മിഠായി തിന്നു അലി എഴുതുകയാണ്.
മൂഷിക പുരാണം തുടർ കഥ.
----------------
എലിയുടെ വീട്ടിലായിരുന്നു അലി താമസിച്ചിരുന്നത്. വീട്ടിൽ എത്ര എലികളുന്ടെന്നു എണ്ണി തിട്ടപ്പെടുത്താൻ
അലിക്ക് കഴിഞ്ഞിരുന്നില്ല. രാവും പകലും എലികളുടെ വിളയാട്ടമായിരുന്നു. എലിയെ എങ്ങിനെ പിടി കൂടാം
എന്ന ഗവേഷണത്തിലായിരുന്നു അലിയുടെ ഭാര്യ. പല വിദഗ്ധരും ഉപായങ്ങൾ നിരത്തി.എല്ലാം പ്രയോഗിച്ചു.
ഒന്നും ഫലം കണ്ടില്ല. ശർക്കര തിളപ്പിച്ച് പാവുണ്ടാക്കി. അതിൽ പഞ്ഞി മുക്കി ഗുളിക ഉണ്ടാക്കി. എലി പഞ്ഞി
മിഠായി തിന്നു വെങ്കിലും ഒന്നും സംഭവിച്ചില്ല. ഇനിയുണ്ടോ മിഠായി എന്ന ചോദ്യ ഭാവത്തോടെ എലികൂട്ടം
അലിയെ നോക്കി പരിഹസിച്ചു. വീട്ടിലുള്ള പുസ്തകമെല്ലാം എലി തിന്നു തീർത്തു. ലാപ്ടോപിന്റെ കേബിളും
വൈദ്യുതി വയറുകളും എലി മുറിച്ചിട്ടു.അലിക്കും ഭാര്യക്കും ജീവിതം വഴി മുട്ടി. മൂന്നു എലി കെണികളും തുരുമ്പിച്ചു. തക്കാളി, തേങ്ങാ പൂള് ,
ഉണക്ക മീൻ തുടങ്ങിയ ഇരകൾ എല്ലാം എലികൂട്ടം കെണിയിൽ പെടാതെ തിന്നു കൊണ്ടിരുന്നു. എലി കെണി
പരാജയമായതോടെ ഇനി എന്ത് ചെയ്യും എന്നായി അലിയുടെ ചിന്ത. ഒരു ദിവസം ഒരു കുഞ്ഞനെലി കെണിയിൽ
കുടുങ്ങി. പെരുത്ത സന്തോഷത്തോടെ അലിയുടെ ഭാര്യ കെണി എടുത്തു ഒരു ബക്കറ്റ് വെള്ളത്തില മുക്കി.
ഒരു മണി നേരം കഴിഞ്ഞു കാണും. ശവ സംസ്കാരത്തിന് കുഴി കുത്തി. ഇനി കുഴിച്ചിടാം. കെണിയുടെ കതക്
തുറന്നു. ഒറ്റ ചാട്ടം. ചത്തെന്നു കരുതിയ എലി ചിലച്ചു കൊണ്ട് ചാടി ഓടി. വീണ്ടും പുരപ്പുറത്തു കയറി
കുടുംബത്തെ വിളിച്ചു. .പൊടുന്നനെ പുരപ്പുറമാകെ മൂഷിക സേന നിറഞ്ഞു. അവരുടെ നേതാവായി
മാര്ജ്ജാരനും. അവരോരുമിച്ചു ഓടു കുലുക്കി. ചുമരും കഴുക്കോലും പട്ടികയും കീഴടക്കി. ഇപ്പോൾ എലിക്കൂട്ടിൽ
അലിയും ഭാര്യയും പിന്നെ പഞ്ഞി മിഠായിയും. എലിയുടെ വീട്ടിൽ പഞ്ഞി മിഠായി തിന്നു അലി എഴുതുകയാണ്.
മൂഷിക പുരാണം തുടർ കഥ.
No comments:
Post a Comment