കമ്യൂണിറ്റി കിച്ചൺ: പഞ്ചായത്തുകളിൽ ഒരുക്കം തകൃതി.
സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കുടുംബശ്രീ ആണ് കമ്യൂണിറ്റി കിച്ചൺ പ്രവർത്തിപ്പിക്കുന്നത്.
കുടുംബശ്രീക്ക് അനുവദിച്ചിട്ടുള്ള പ്ലാൻ ഫണ്ടിൽ നിന്നാണ് പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള തുക ജില്ലാ മിഷൻ കോ-ഓഡിനേറ്റർമാർ അനുവദിക്കുന്നത്.
സമൂഹ അടുക്കള തുടങ്ങാൻ കുടുംബശ്രീക്ക് നിലവിൽ കഫേ കുടുംബശ്രീയോ മറ്റ് കാറ്ററിംഗ് സംവിധാനങ്ങളോ ഉണ്ടെങ്കിൽ അവ ഉപയോഗിക്കാം. ഇല്ലെങ്കിൽ ഓഡിറ്റോറിയങ്ങൾ, ഹോസ്റ്റലുകൾ, കാറ്ററിംഗ് ഏജൻസികളുടെ സ്ഥലങ്ങൾ എന്നിവയും തെരഞ്ഞെടുക്കാം.
ഗ്രാമ പഞ്ചായത്തിൽ ആവശ്യത്തിനനുസരിച്ച് ഒന്നോ അതിലധികമോ കമ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കാം. നഗരസഭകളിൽ 10 വാർഡിന് ഒന്ന് വീതം നടത്താം.
500 മുതൽ 1000 പേർക്ക് വരെ ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യങ്ങൾ മുൻകൂട്ടി കാണണമെന്ന് നിർദ്ദേശമുണ്ട്. ആവശ്യാനുസരണം 100 മുതൽ 200 പേർക്ക് വരെ ഉച്ചയൂണ് തയ്യാറാക്കാൻ കഴിയുന്ന ഒന്നിലധികം കിച്ചണുകളും ആകാവുന്നതാണ്.
കമ്യൂണിറ്റി കിച്ചൺ നടത്തിപ്പ് കുടുംബശ്രീ സൂക്ഷ്മ സംരംഭക യൂണിറ്റിനെ ഏൽപ്പിക്കാവുന്നതാണ്. ആവശ്യമെങ്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുകയും ചെയ്യാമെന്നും നിർദ്ദേശമുണ്ട്.
20 രൂപ നിരക്കിലാണ് കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഊണു പൊതി നൽകേണ്ടത്. വീടുകളിൽ എത്തിച്ചു കൊടുക്കുന്ന സാഹചര്യത്തിൽ 25 രൂപ ഈടാക്കാം.
ഭക്ഷണം വീടുകളിൽ എത്തിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ വോളൻ്റിയർ സേന രൂപീകരിക്കാൻ വ്യവസ്ഥയുണ്ട്.
ഇവരുടെ യാത്രാ ചെലവ് തദ്ദേശ സ്വയംഭരണ സ്ഥാപനം വഹിക്കണം.
നിർദ്ധനർ, അഗതികൾ, കിടപ്പു രോഗികൾ, ഭിക്ഷാടകർ തുടങ്ങിയവർക്ക് സൗജന്യ മായി ഭക്ഷണം നൽകണം.
സംഭാവനകൾ വഴിയോ സ്പോൺസർഷിപ്പ് വഴിയോ ഇതിനാവശ്യമായ തുക കണ്ടെത്തേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്.
അങ്ങനെ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ തനത് ഫണ്ടിൽ നിന്നോ വികസന ഫണ്ടിൽ നിന്നോ ചെലവ് ചെയ്യാവുന്നതാണ്. സൗജന്യ ഭക്ഷണത്തിന് അർഹരായവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കണം.
കമ്യൂണിറ്റി കിച്ചൺ സ്ഥാപിക്കുന്നതിന് അമ്പതിനായിരം രൂപ വരെ കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും ലഭിക്കും. കൂടാതെ വിതരണം ചെയ്യുന്ന ഓരോ ഊണിനും 10 രൂപ വീതം സബ്സിഡിയും ലഭിക്കും.
കിച്ചൺ യൂണിറ്റ് അംഗങ്ങളും വിതരണക്കാരും യൂണിറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റുള്ളവരും നിർബ്ബന്ധമായും മാസ്കും കൈയുറകളും ധരിക്കേണ്ടതാണ്. എല്ലാവരും ഹെൽത്ത് കാർഡ് ഉള്ളവരാണെന്നും ഉറപ്പാക്കണം. പാചകത്തിനുപയോഗിക്കുന്ന വെള്ളത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കണം.
തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാർ, ഹെൽത്ത് ഇൻസ്പെക്ടർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി, കിച്ചൺ പ്രവർത്തിക്കുന്ന സ്ഥലത്തെ വാർഡ് മെമ്പർ, സി.ഡി.എസ് ചെയർ പേഴ്സൺ, തദ്ദേശഭരണ സ്ഥാപനം നിർദ്ദേശിക്കുന്ന സംഘടനാ പ്രതിനിധി, സന്നദ്ധ പ്രവർത്തക(ൻ) എന്നിവർ ചേർന്ന സമിതിയാണ് കമ്യൂണിറ്റി കിച്ചൺ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യേണ്ടത്.
അരി കിലോ 10 രൂപ 90 പൈസ നിരക്കിൽ തൊട്ടടുത്ത റേഷൻ ഡിപ്പോയിൽ നിന്ന് വാങ്ങാൻ സിവിൽ സപ്ലൈസ് വകുപ്പിൻ്റെ പെർമിറ്റ് ലഭ്യമാക്കുന്നതാണ്.
പലവ്യഞ്ജനങ്ങൾ സപ്ലൈകോ സ്റ്റോറുകളിൽ നിന്നും മൊത്ത വിൽപ്പന നിരക്കിൽ ലഭിക്കും. പച്ചക്കറികൾ ഹോർട്ടികോർപ്പ്, സംഘകൃഷി ഗ്രൂപ്പുകൾ, പ്രാദേശിക കർഷകർ തുടങ്ങിയവയിൽ നിന്ന് വാങ്ങാവുന്നതാണ്.
സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കുടുംബശ്രീ ആണ് കമ്യൂണിറ്റി കിച്ചൺ പ്രവർത്തിപ്പിക്കുന്നത്.
കുടുംബശ്രീക്ക് അനുവദിച്ചിട്ടുള്ള പ്ലാൻ ഫണ്ടിൽ നിന്നാണ് പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള തുക ജില്ലാ മിഷൻ കോ-ഓഡിനേറ്റർമാർ അനുവദിക്കുന്നത്.
സമൂഹ അടുക്കള തുടങ്ങാൻ കുടുംബശ്രീക്ക് നിലവിൽ കഫേ കുടുംബശ്രീയോ മറ്റ് കാറ്ററിംഗ് സംവിധാനങ്ങളോ ഉണ്ടെങ്കിൽ അവ ഉപയോഗിക്കാം. ഇല്ലെങ്കിൽ ഓഡിറ്റോറിയങ്ങൾ, ഹോസ്റ്റലുകൾ, കാറ്ററിംഗ് ഏജൻസികളുടെ സ്ഥലങ്ങൾ എന്നിവയും തെരഞ്ഞെടുക്കാം.
ഗ്രാമ പഞ്ചായത്തിൽ ആവശ്യത്തിനനുസരിച്ച് ഒന്നോ അതിലധികമോ കമ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കാം. നഗരസഭകളിൽ 10 വാർഡിന് ഒന്ന് വീതം നടത്താം.
500 മുതൽ 1000 പേർക്ക് വരെ ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യങ്ങൾ മുൻകൂട്ടി കാണണമെന്ന് നിർദ്ദേശമുണ്ട്. ആവശ്യാനുസരണം 100 മുതൽ 200 പേർക്ക് വരെ ഉച്ചയൂണ് തയ്യാറാക്കാൻ കഴിയുന്ന ഒന്നിലധികം കിച്ചണുകളും ആകാവുന്നതാണ്.
കമ്യൂണിറ്റി കിച്ചൺ നടത്തിപ്പ് കുടുംബശ്രീ സൂക്ഷ്മ സംരംഭക യൂണിറ്റിനെ ഏൽപ്പിക്കാവുന്നതാണ്. ആവശ്യമെങ്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുകയും ചെയ്യാമെന്നും നിർദ്ദേശമുണ്ട്.
20 രൂപ നിരക്കിലാണ് കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഊണു പൊതി നൽകേണ്ടത്. വീടുകളിൽ എത്തിച്ചു കൊടുക്കുന്ന സാഹചര്യത്തിൽ 25 രൂപ ഈടാക്കാം.
ഭക്ഷണം വീടുകളിൽ എത്തിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ വോളൻ്റിയർ സേന രൂപീകരിക്കാൻ വ്യവസ്ഥയുണ്ട്.
ഇവരുടെ യാത്രാ ചെലവ് തദ്ദേശ സ്വയംഭരണ സ്ഥാപനം വഹിക്കണം.
നിർദ്ധനർ, അഗതികൾ, കിടപ്പു രോഗികൾ, ഭിക്ഷാടകർ തുടങ്ങിയവർക്ക് സൗജന്യ മായി ഭക്ഷണം നൽകണം.
സംഭാവനകൾ വഴിയോ സ്പോൺസർഷിപ്പ് വഴിയോ ഇതിനാവശ്യമായ തുക കണ്ടെത്തേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്.
അങ്ങനെ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ തനത് ഫണ്ടിൽ നിന്നോ വികസന ഫണ്ടിൽ നിന്നോ ചെലവ് ചെയ്യാവുന്നതാണ്. സൗജന്യ ഭക്ഷണത്തിന് അർഹരായവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കണം.
കമ്യൂണിറ്റി കിച്ചൺ സ്ഥാപിക്കുന്നതിന് അമ്പതിനായിരം രൂപ വരെ കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും ലഭിക്കും. കൂടാതെ വിതരണം ചെയ്യുന്ന ഓരോ ഊണിനും 10 രൂപ വീതം സബ്സിഡിയും ലഭിക്കും.
കിച്ചൺ യൂണിറ്റ് അംഗങ്ങളും വിതരണക്കാരും യൂണിറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റുള്ളവരും നിർബ്ബന്ധമായും മാസ്കും കൈയുറകളും ധരിക്കേണ്ടതാണ്. എല്ലാവരും ഹെൽത്ത് കാർഡ് ഉള്ളവരാണെന്നും ഉറപ്പാക്കണം. പാചകത്തിനുപയോഗിക്കുന്ന വെള്ളത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കണം.
തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാർ, ഹെൽത്ത് ഇൻസ്പെക്ടർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി, കിച്ചൺ പ്രവർത്തിക്കുന്ന സ്ഥലത്തെ വാർഡ് മെമ്പർ, സി.ഡി.എസ് ചെയർ പേഴ്സൺ, തദ്ദേശഭരണ സ്ഥാപനം നിർദ്ദേശിക്കുന്ന സംഘടനാ പ്രതിനിധി, സന്നദ്ധ പ്രവർത്തക(ൻ) എന്നിവർ ചേർന്ന സമിതിയാണ് കമ്യൂണിറ്റി കിച്ചൺ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യേണ്ടത്.
അരി കിലോ 10 രൂപ 90 പൈസ നിരക്കിൽ തൊട്ടടുത്ത റേഷൻ ഡിപ്പോയിൽ നിന്ന് വാങ്ങാൻ സിവിൽ സപ്ലൈസ് വകുപ്പിൻ്റെ പെർമിറ്റ് ലഭ്യമാക്കുന്നതാണ്.
പലവ്യഞ്ജനങ്ങൾ സപ്ലൈകോ സ്റ്റോറുകളിൽ നിന്നും മൊത്ത വിൽപ്പന നിരക്കിൽ ലഭിക്കും. പച്ചക്കറികൾ ഹോർട്ടികോർപ്പ്, സംഘകൃഷി ഗ്രൂപ്പുകൾ, പ്രാദേശിക കർഷകർ തുടങ്ങിയവയിൽ നിന്ന് വാങ്ങാവുന്നതാണ്.
No comments:
Post a Comment