Thursday, 26 March 2020

കൂകി പായാത്ത തീവണ്ടിക്കാലം.

ഇതു പോലെ ഒരു കാലം ഓർത്തെടുക്കാൻ കൂടി കഴിയുന്നില്ലെന്നാണ് പഴമക്കാരുടെ പക്ഷം.
സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം യുദ്ധകാലത്തുപോലും കൂകി പാഞ്ഞിരുന്ന  ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായാണ് കൊറോണ ഭീതി മൂലം യാത്രാ ട്രെയിനുകള്‍ ഓട്ടം നിര്‍ത്തിവെച്ചത്.

1973ലും 1974ലും റെയില്‍വേ പണിമുടക്കിനെ തുടര്‍ന്നാണ് ഇതിനുമുമ്പ് ട്രെയിന്‍ ഗതാഗതം നിലച്ചിട്ടുള്ളത്. ഇപ്പോർ കോവിഡ് വൈറസ് വ്യാപനം ഗുരുതരമായതോടെ ഏപ്രിൽ 14 വരെ യാത്രാ ട്രെയിനുകള്‍ ഗതാഗതം നിര്‍ത്തിവെക്കാനാണ് റെയില്‍വേയുടെ തീരുമാനം. ചരക്കു വണ്ടികള്‍ മാത്രമാണ് ഇപ്പോൾ ഓടുന്നത്.

രണ്ടു പതിറ്റാണ്ടു മുമ്പ് കടലുണ്ടിക്ക് സമീപം തീവണ്ടി പുഴയിൽ വീണതിനെ തുടർന്ന് ഷൊർണൂർ - കോഴിക്കോട് റൂട്ടിൽ തീവണ്ടി ഗതാഗതം ഏതാനും ദിവസം നിർത്തിവെച്ചിരുന്നു.

പ്രത്യേക സാഹചര്യത്തില്‍ അവശ്യവസ്തുക്കളുടെ ചരക്കുനീക്കം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനമാണ് ഇപ്പോൾ റെയില്‍വേ നടത്തുന്നത്. ഭക്ഷ്യധാന്യങ്ങള്‍, പാല്‍, പച്ചക്കറി, എണ്ണ, പഴങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, കല്‍ക്കരി, വളം തുടങ്ങിയവ രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് ഗുഡ്‌സ് വണ്ടികളില്‍ കൊണ്ടു പോകുന്നുണ്ട്.

No comments: