പൊന്നാനിപ്പുഴ....
തൃത്താലയുടെ വടക്കേ അതിരിലൂടെയാണ് പൊന്നാനിപ്പുഴ എന്ന ഭാരതപ്പുഴ ഒഴുകുന്നത്. കിഴക്ക് ഭാഗത്തുള്ള തിരുമിറ്റക്കോട് പഞ്ചായത്ത് മുതൽ തൃത്താല, പട്ടിത്തറ, പടിഞ്ഞാറ് ഭാഗത്തുള്ള ആനക്കര പഞ്ചായത്തുവരെയുള്ള പ്രദേശങ്ങളെ തൊട്ടുരുമ്മിയാണ് നിള ഒഴുകുന്നത്.
പട്ടാമ്പിയുടെ തെക്കേ അതിരിലൂടെ ഒഴുകുന്ന പൊന്നാനി പുഴ ഓങ്ങല്ലൂർ, പട്ടാമ്പി, മുതുതല, പരുതൂർ പഞ്ചായത്തുകളെ തൊട്ടുരുമ്മുന്നു. മലബാർ പ്രദേശത്ത്അറബികടലിൽ ചെന്നു ചേരുന്ന ഏറ്റവും ദൈർഘ്യമേറിയ നദിയാണിത്. പ്രധാന പുഴയുടെ നീളം 156 നാഴികയാണെന്ന് മലബാർ മാന്വലിൽ വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. വളപട്ടണം പുഴയോ അല്ലെങ്കിൽ ബേപ്പൂർ പുഴയോ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവുമായി തട്ടിച്ചു നോക്കിയാൽ പൊന്നാനി പുഴയും അതിന്റെ കൈവഴികളും ഒഴുക്കിവിടുന്ന വെള്ളം വളരെ കുറവാണ്. ഒഴുക്കിന്റെ ആക്കവും അത്രക്കില്ല.
പൊന്നാനി പുഴയുടെ മുഖ്യമായ പ്രവാഹധാര വരണ്ടുറഞ്ഞ കോയമ്പത്തൂർ സമതലത്തിൽ നിന്നാണ് വരുന്നത്. അതുകൊണ്ടാണ് ഒഴുക്കിന്റെ വേഗത കുറയാൻ കാരണം. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ സ്വാധീനം ഇതുകൊണ്ട് സാമാന്യേന ദുർബ്ബലവുമാണ്. സമതല പ്രദേശങ്ങളിലൂടെ കൂടെ കീഴോട്ടൊഴുകുന്നു എന്നതും പ്രതികൂല ഘടകമാണ്. പുഴയുടെ കീഴ്ത്തലങ്ങളിൽ അടിത്തട്ടികൾ പൊതുവെ മണലും പൂഴിയുമാണ്. ആഴം നന്നേ കുറവാണ്. മഴക്കാലത്ത് പുഴ നിറയുമ്പോൾ തോണികൾക്ക് വളരെ ദൂരം മേൽപ്പോട്ട് സഞ്ചരിക്കാൻ കഴിയും. മഴക്കാലത്തല്ലാതെ ഒരിക്കലും പൊന്നാനി പുഴയുടെ അഴിമുഖത്ത് വലിയ വഞ്ചികളെ ഉൾക്കൊള്ളാൻ കഴിയില്ല. അത്രമേൽ ദുർബ്ബലമാണ് പുഴയുടെ സാധാരണ ഗതിയിലുള്ള കുത്തിയൊഴുക്ക്. അഴിമുഖത്ത് കുമിഞ്ഞുകൂടിയ ചെളിക്കെട്ടുണ്ട്. കടലിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് ഇതുമൂലം തടസ്സപ്പെടുന്നു. ഇക്കാരണത്താൽ കാലവർഷമാസങ്ങളിൽ പുഴയുടെ മേൽത്തലങ്ങൾ എളുപ്പം കവിഞ്ഞൊഴുകും. തീരപ്രദേശങ്ങൾ പ്രളയത്തിൽ മുങ്ങും.
/അവലംബം: മലബാർ മാന്വൽ/
തൃത്താലയുടെ വടക്കേ അതിരിലൂടെയാണ് പൊന്നാനിപ്പുഴ എന്ന ഭാരതപ്പുഴ ഒഴുകുന്നത്. കിഴക്ക് ഭാഗത്തുള്ള തിരുമിറ്റക്കോട് പഞ്ചായത്ത് മുതൽ തൃത്താല, പട്ടിത്തറ, പടിഞ്ഞാറ് ഭാഗത്തുള്ള ആനക്കര പഞ്ചായത്തുവരെയുള്ള പ്രദേശങ്ങളെ തൊട്ടുരുമ്മിയാണ് നിള ഒഴുകുന്നത്.
പട്ടാമ്പിയുടെ തെക്കേ അതിരിലൂടെ ഒഴുകുന്ന പൊന്നാനി പുഴ ഓങ്ങല്ലൂർ, പട്ടാമ്പി, മുതുതല, പരുതൂർ പഞ്ചായത്തുകളെ തൊട്ടുരുമ്മുന്നു. മലബാർ പ്രദേശത്ത്അറബികടലിൽ ചെന്നു ചേരുന്ന ഏറ്റവും ദൈർഘ്യമേറിയ നദിയാണിത്. പ്രധാന പുഴയുടെ നീളം 156 നാഴികയാണെന്ന് മലബാർ മാന്വലിൽ വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. വളപട്ടണം പുഴയോ അല്ലെങ്കിൽ ബേപ്പൂർ പുഴയോ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവുമായി തട്ടിച്ചു നോക്കിയാൽ പൊന്നാനി പുഴയും അതിന്റെ കൈവഴികളും ഒഴുക്കിവിടുന്ന വെള്ളം വളരെ കുറവാണ്. ഒഴുക്കിന്റെ ആക്കവും അത്രക്കില്ല.
പൊന്നാനി പുഴയുടെ മുഖ്യമായ പ്രവാഹധാര വരണ്ടുറഞ്ഞ കോയമ്പത്തൂർ സമതലത്തിൽ നിന്നാണ് വരുന്നത്. അതുകൊണ്ടാണ് ഒഴുക്കിന്റെ വേഗത കുറയാൻ കാരണം. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ സ്വാധീനം ഇതുകൊണ്ട് സാമാന്യേന ദുർബ്ബലവുമാണ്. സമതല പ്രദേശങ്ങളിലൂടെ കൂടെ കീഴോട്ടൊഴുകുന്നു എന്നതും പ്രതികൂല ഘടകമാണ്. പുഴയുടെ കീഴ്ത്തലങ്ങളിൽ അടിത്തട്ടികൾ പൊതുവെ മണലും പൂഴിയുമാണ്. ആഴം നന്നേ കുറവാണ്. മഴക്കാലത്ത് പുഴ നിറയുമ്പോൾ തോണികൾക്ക് വളരെ ദൂരം മേൽപ്പോട്ട് സഞ്ചരിക്കാൻ കഴിയും. മഴക്കാലത്തല്ലാതെ ഒരിക്കലും പൊന്നാനി പുഴയുടെ അഴിമുഖത്ത് വലിയ വഞ്ചികളെ ഉൾക്കൊള്ളാൻ കഴിയില്ല. അത്രമേൽ ദുർബ്ബലമാണ് പുഴയുടെ സാധാരണ ഗതിയിലുള്ള കുത്തിയൊഴുക്ക്. അഴിമുഖത്ത് കുമിഞ്ഞുകൂടിയ ചെളിക്കെട്ടുണ്ട്. കടലിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് ഇതുമൂലം തടസ്സപ്പെടുന്നു. ഇക്കാരണത്താൽ കാലവർഷമാസങ്ങളിൽ പുഴയുടെ മേൽത്തലങ്ങൾ എളുപ്പം കവിഞ്ഞൊഴുകും. തീരപ്രദേശങ്ങൾ പ്രളയത്തിൽ മുങ്ങും.
/അവലംബം: മലബാർ മാന്വൽ/
No comments:
Post a Comment