ആദ്യ കഥയുടെ കൈ വഴികൾ / കഥക്കു പിന്നിലെ കഥ
-----------------------------------------------------
എന്റെ ആദ്യ കഥ പ്രസിദ്ധപ്പെടുത്തിയത് 1981 ഒക്ടോബർ 1 ന് ' യുവധാര ' മാസികയിലാണ്. അന്ന് ഞാൻ കോയമ്പത്തൂരിൽ എസ് .എസ് . മണിയൻ ലോട്ടറി ഏജൻസീസ് എന്ന ഭാഗ്യ വിൽപ്പന ശാലയിൽ അക്കൌണ്ടന്റ്
ആയി ജോലി ചെയ്യുകയായിരുന്നു. അന്ന് ലോട്ടറി വ്യാപാരത്തിന് തമിഴ് നാട്ടിൽ പുകഴ് പെറ്റ സ്ഥാപനമായിരുന്നതിനാൽ എപ്പോഴും നല്ലതിരക്കാണ് . നോട്ടു കെട്ടുകളുടെയും കണക്കു പുസ്തകത്തിന്റെയും
ഇടയിൽപ്പെട്ട് ഞെരിപിരി കൊള്ളുന്ന സമയത്തായിരുന്നു മണിയണ്ണന്റെ ഉച്ചത്തിലുള്ള വിളി. "കലൈഞ്ജർ അലി ഉങ്ക കഥ വര പ്പോവുത് ''. 1981 ആഗസ്റ്റ് 7 നായിരുന്നു മണിയണ്ണന്റെ ആ വ്യഖ്യാത പ്രഖ്യാപനം. അതിനു
തെളിവായി അദ്ദേഹം ഒരു വെള്ള തപാൽ കാർഡ് എന്റെ നേരെ നീട്ടി. ഞാനത് വാങ്ങി തിരിച്ചും മറിച്ചും നോക്കി പല വട്ടം വായിച്ചു. താങ്കളുടെ കഥ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് എഴുതിയതിന്റെ താഴെ പി.എം.താജ് എന്നെഴുതി ഒപ്പ് വെച്ചിട്ടുണ്ട്. ഈ കഥ എഴുതാൻ തുടങ്ങിയതിന്റെ
പിന്നാമ്പുറത്തേക്ക് ഒന്ന് പോയി വരാം. നാട്ടിൽ നിന്ന് ടി.ടി. മുസ്തഫ അയച്ച ഒരു കത്തിൽ ' യുവധാര ' നടത്തുന്ന സാഹിത്യ മത്സരത്തെ കുറിച്ച് എഴുതിയിരുന്നു. നാട്ടിലുള്ളപ്പോൾ പോസ്റ്റർ രചന ഞങ്ങൾ ഒരുമിച്ചായിരുന്നു.
അതോടൊപ്പം അത്യാവശ്യം സാഹിത്യ രചനയും കയ്യെഴുത്ത് മാസികാ പ്രവർത്തനവും ഞങ്ങൾ നടത്തിയിരുന്നു. ഈ പാശ്ചാത്തലത്തിലാണ് കഥ അയച്ചു പരീക്ഷിക്കാൻ മുസ്തഫ ആവശ്യപ്പെട്ടത്. കത്ത് കിട്ടിയത് മുതൽ സർഗ വേദന കലശലായി അനുഭവപ്പെടാൻ തുടങ്ങി.പകൽ സമയം കഥയെ കുറിച്ച് ചിന്തിച്ചിരുന്നാൽ കണക്ക് അവതാളത്തിലാവും . രാത്രി 9 മണിക്കാണ് ഡ്യൂട്ടി കഴിഞ്ഞ് പുറത്തു ചാടുക.
പിന്നെ തട്ടു കടയിൽ നിന്ന് ഇഡ്ഡലിയോ ദോശയോ കഴിച്ച് പത്തു മണിയോടെയാണ് മുറിയിലെത്തുക.
മുറി എന്ന് പറഞ്ഞാൽ ഒരു പ്രാകൃത ലോഡ്ജിന്റെ തട്ടിൻ പുറത്താണ് രാ പാർക്കൽ . നിവർന്നു നിന്നാൽ മേൽപ്പുരയിൽ തല മുട്ടും. കുനിയുക ശിരസ്സേ എന്ന് സദാ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നതിനാൽ തലയ്ക്കു
കുഴപ്പമൊന്നും സംഭവിച്ചിരുന്നില്ല. മുറിയിലാണെങ്കിൽ കിടക്കാനുള്ള ഒരു വിരി മാത്രമേയുള്ളൂ. എഴുതാനുള്ള
സർഗ വേദന വരുമ്പോൾ ലോഡ്ജിന്റെ പിന്നിലുള്ള വെള്ളത്തൊട്ടിയുടെ മൂടിയ പലക മേശയാക്കുകയാണ്
പതിവ്. സിമന്റു കൊണ്ട് നിർമിച്ച ജലസംഭരണിയിൽ ചാരി നിന്നു കൊണ്ട് അർദ്ധ രാത്രി വരെ കഥ എഴുതി
യിട്ടുണ്ട്. നിന്നും നടന്നും കിടന്നും കഥ എഴുതിയ ആ നാളുകൾ ഒരിക്കലും മറക്കാനാവില്ല. പക്ഷെ പല
രചനകളും വാർന്നു വീഴുന്നത് എന്നെ വിസ്മയിപ്പിച്ചു കൊണ്ടായിരുന്നു. യാതൊരു മുന്നൊരുക്കവും ഇല്ലാതെ
എഴുത്ത് തുടങ്ങിയാൽ പോലും കഥ എന്നെ ഏതോ ലോകത്തേക്ക് വലിച്ചു കൊണ്ടു പോകും.
എഴുതി കഴിഞ്ഞു വായിച്ചു നോക്കുമ്പോഴാണ് ഇത് ഞാനെഴുതിയതാണോ എന്ന് സന്ദേഹം തോന്നുക.
തികച്ചും അപരിചിതമായ ലോകത്തേക്കും ഇന്നോളം കണ്ടു മുട്ടാത്ത കഥാ പാത്രങ്ങളിലേക്കും
ഞാൻ എത്തിപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊരു കഥയാണ് " ആതിഥേയൻ , പട്ടണം , ഞാൻ ". ഒരു ഡയറി കുറിപ്പ്
പോലെയാണ് കഥയുടെ പ്രതിപാദനം. പേര് സൂചിപ്പിക്കുന്നത് പോലെ രണ്ടു മനുഷ്യരും ഒരു
പട്ടണവുമാണ് കഥാ പാത്രങ്ങൾ . എന്റെ മനസ്സിൽ ഏറെ കാലമൊന്നും ഈ കഥ ബീജമായി കിടന്നിട്ടില്ല.
എന്നിട്ടും ഒരു അനായാസ പ്രസവം പോലെ അത് സംഭവിച്ചു എന്നതാണ് വിസ്മയം.
പി.എം. താജ് എന്ന പത്രാധിപർ എഡിറ്റ് ചെയ്തതോടെ കഥ അതീവ ഗൗരവം പൂണ്ടു എന്ന് എനിക്ക് ബോധ്യമായി. അനുഗ്രഹീതനായ പി.എം. താജാണ് എന്നെ കണ്ടെത്തിയത് . കഥയുടെ കേദാരത്തിലേക്ക്
എന്റെ വഴി തിരിച്ചു വിട്ടത് അദ്ധേഹമാണ് . ആ കഥ അച്ചടിച്ച് വന്നില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ
ഇത്രമാത്രം ഊർജ്ജം എന്നിലുണ്ടാവണമെന്നില്ല. ഇതിനു ശേഷം തുടർച്ചയായി കഥ എഴുത്ത് തന്നെയായിരുന്നു .
ഒരു പതിറ്റാണ്ടിന്നിടയിൽ നൂറോളം കഥകളും നോവലുകളും മറ്റും രചിക്കാനുള്ള ത്രാണി നൽകിയത് എന്റെ ആദ്യ കഥയുടെ പ്രകാശം തന്നെയായിരുന്നു. എന്നാൽ എന്നെ സങ്കട കടലിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു
പി.എം. താജിന്റെ ആകസ്മിക മരണം. 1990 ജൂലായ് 29 നായിരുന്നു താജിന്റെ വിയോഗം. മധ്യാഹ്ന സൂര്യൻ
പൊടുന്നനെ അണഞ്ഞത് പോലെ ചുറ്റും ഇരുൾ പരന്നു . ഞാൻ താജിനെ നേരിൽ കണ്ടിട്ടില്ല. എങ്കിൽപ്പോലും
താജ് എന്റെ സഹോദരനും സുഹൃത്തും വഴികാട്ടിയുമായിരുന്നു. എന്നെപ്പോലെ പലരും താജിന്റെ
അഭാവത്തിൽ ഇന്നും ദുഖിതരാണ് . 24 വർഷത്തിനു ശേഷവും മലയാളികളുടെ സാംസ്കാരിക പരിസരങ്ങളിലും നാടക കോലായകളിലും താജിന്റെ സാന്നിധ്യമുണ്ട്. ' രാവുണ്ണി', ' മേരി ലോറന്സ് ',
' കനലാട്ടം ', ' പാവത്താൻ നാട് ', ' കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം ', ' നാടുവാഴി ', ' കുടിപ്പക ',
' കണ്‍കെട്ട് ', ' ഇന്നേടത്തു ഇന്നവൻ ', ' സ്വകാര്യം ', ' തലസ്ഥാനത്തു നിന്ന് ഒരു വാർത്തയുമില്ല ',
' കുറുക്കൻ കുഞ്ഞാമന്റെ വാല് ', ' പെരുമ്പറ ' തുടങ്ങിയ താജിന്റെ നാടകങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ടെന്ന്
നിരൂപകർ സാക്ശിയപ്പെടുത്തുന്നു. എന്റെ ആദ്യ കഥ ഓർക്കുന്നത് പോലെ തന്നെ പി.എം. താജിനേയും
ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു...
-----------------------------------------------------
എന്റെ ആദ്യ കഥ പ്രസിദ്ധപ്പെടുത്തിയത് 1981 ഒക്ടോബർ 1 ന് ' യുവധാര ' മാസികയിലാണ്. അന്ന് ഞാൻ കോയമ്പത്തൂരിൽ എസ് .എസ് . മണിയൻ ലോട്ടറി ഏജൻസീസ് എന്ന ഭാഗ്യ വിൽപ്പന ശാലയിൽ അക്കൌണ്ടന്റ്
ആയി ജോലി ചെയ്യുകയായിരുന്നു. അന്ന് ലോട്ടറി വ്യാപാരത്തിന് തമിഴ് നാട്ടിൽ പുകഴ് പെറ്റ സ്ഥാപനമായിരുന്നതിനാൽ എപ്പോഴും നല്ലതിരക്കാണ് . നോട്ടു കെട്ടുകളുടെയും കണക്കു പുസ്തകത്തിന്റെയും
ഇടയിൽപ്പെട്ട് ഞെരിപിരി കൊള്ളുന്ന സമയത്തായിരുന്നു മണിയണ്ണന്റെ ഉച്ചത്തിലുള്ള വിളി. "കലൈഞ്ജർ അലി ഉങ്ക കഥ വര പ്പോവുത് ''. 1981 ആഗസ്റ്റ് 7 നായിരുന്നു മണിയണ്ണന്റെ ആ വ്യഖ്യാത പ്രഖ്യാപനം. അതിനു
തെളിവായി അദ്ദേഹം ഒരു വെള്ള തപാൽ കാർഡ് എന്റെ നേരെ നീട്ടി. ഞാനത് വാങ്ങി തിരിച്ചും മറിച്ചും നോക്കി പല വട്ടം വായിച്ചു. താങ്കളുടെ കഥ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് എഴുതിയതിന്റെ താഴെ പി.എം.താജ് എന്നെഴുതി ഒപ്പ് വെച്ചിട്ടുണ്ട്. ഈ കഥ എഴുതാൻ തുടങ്ങിയതിന്റെ
പിന്നാമ്പുറത്തേക്ക് ഒന്ന് പോയി വരാം. നാട്ടിൽ നിന്ന് ടി.ടി. മുസ്തഫ അയച്ച ഒരു കത്തിൽ ' യുവധാര ' നടത്തുന്ന സാഹിത്യ മത്സരത്തെ കുറിച്ച് എഴുതിയിരുന്നു. നാട്ടിലുള്ളപ്പോൾ പോസ്റ്റർ രചന ഞങ്ങൾ ഒരുമിച്ചായിരുന്നു.
അതോടൊപ്പം അത്യാവശ്യം സാഹിത്യ രചനയും കയ്യെഴുത്ത് മാസികാ പ്രവർത്തനവും ഞങ്ങൾ നടത്തിയിരുന്നു. ഈ പാശ്ചാത്തലത്തിലാണ് കഥ അയച്ചു പരീക്ഷിക്കാൻ മുസ്തഫ ആവശ്യപ്പെട്ടത്. കത്ത് കിട്ടിയത് മുതൽ സർഗ വേദന കലശലായി അനുഭവപ്പെടാൻ തുടങ്ങി.പകൽ സമയം കഥയെ കുറിച്ച് ചിന്തിച്ചിരുന്നാൽ കണക്ക് അവതാളത്തിലാവും . രാത്രി 9 മണിക്കാണ് ഡ്യൂട്ടി കഴിഞ്ഞ് പുറത്തു ചാടുക.
പിന്നെ തട്ടു കടയിൽ നിന്ന് ഇഡ്ഡലിയോ ദോശയോ കഴിച്ച് പത്തു മണിയോടെയാണ് മുറിയിലെത്തുക.
മുറി എന്ന് പറഞ്ഞാൽ ഒരു പ്രാകൃത ലോഡ്ജിന്റെ തട്ടിൻ പുറത്താണ് രാ പാർക്കൽ . നിവർന്നു നിന്നാൽ മേൽപ്പുരയിൽ തല മുട്ടും. കുനിയുക ശിരസ്സേ എന്ന് സദാ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നതിനാൽ തലയ്ക്കു
കുഴപ്പമൊന്നും സംഭവിച്ചിരുന്നില്ല. മുറിയിലാണെങ്കിൽ കിടക്കാനുള്ള ഒരു വിരി മാത്രമേയുള്ളൂ. എഴുതാനുള്ള
സർഗ വേദന വരുമ്പോൾ ലോഡ്ജിന്റെ പിന്നിലുള്ള വെള്ളത്തൊട്ടിയുടെ മൂടിയ പലക മേശയാക്കുകയാണ്
പതിവ്. സിമന്റു കൊണ്ട് നിർമിച്ച ജലസംഭരണിയിൽ ചാരി നിന്നു കൊണ്ട് അർദ്ധ രാത്രി വരെ കഥ എഴുതി
യിട്ടുണ്ട്. നിന്നും നടന്നും കിടന്നും കഥ എഴുതിയ ആ നാളുകൾ ഒരിക്കലും മറക്കാനാവില്ല. പക്ഷെ പല
രചനകളും വാർന്നു വീഴുന്നത് എന്നെ വിസ്മയിപ്പിച്ചു കൊണ്ടായിരുന്നു. യാതൊരു മുന്നൊരുക്കവും ഇല്ലാതെ
എഴുത്ത് തുടങ്ങിയാൽ പോലും കഥ എന്നെ ഏതോ ലോകത്തേക്ക് വലിച്ചു കൊണ്ടു പോകും.
എഴുതി കഴിഞ്ഞു വായിച്ചു നോക്കുമ്പോഴാണ് ഇത് ഞാനെഴുതിയതാണോ എന്ന് സന്ദേഹം തോന്നുക.
തികച്ചും അപരിചിതമായ ലോകത്തേക്കും ഇന്നോളം കണ്ടു മുട്ടാത്ത കഥാ പാത്രങ്ങളിലേക്കും
ഞാൻ എത്തിപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊരു കഥയാണ് " ആതിഥേയൻ , പട്ടണം , ഞാൻ ". ഒരു ഡയറി കുറിപ്പ്
പോലെയാണ് കഥയുടെ പ്രതിപാദനം. പേര് സൂചിപ്പിക്കുന്നത് പോലെ രണ്ടു മനുഷ്യരും ഒരു
പട്ടണവുമാണ് കഥാ പാത്രങ്ങൾ . എന്റെ മനസ്സിൽ ഏറെ കാലമൊന്നും ഈ കഥ ബീജമായി കിടന്നിട്ടില്ല.
എന്നിട്ടും ഒരു അനായാസ പ്രസവം പോലെ അത് സംഭവിച്ചു എന്നതാണ് വിസ്മയം.
പി.എം. താജ് എന്ന പത്രാധിപർ എഡിറ്റ് ചെയ്തതോടെ കഥ അതീവ ഗൗരവം പൂണ്ടു എന്ന് എനിക്ക് ബോധ്യമായി. അനുഗ്രഹീതനായ പി.എം. താജാണ് എന്നെ കണ്ടെത്തിയത് . കഥയുടെ കേദാരത്തിലേക്ക്
എന്റെ വഴി തിരിച്ചു വിട്ടത് അദ്ധേഹമാണ് . ആ കഥ അച്ചടിച്ച് വന്നില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ
ഇത്രമാത്രം ഊർജ്ജം എന്നിലുണ്ടാവണമെന്നില്ല. ഇതിനു ശേഷം തുടർച്ചയായി കഥ എഴുത്ത് തന്നെയായിരുന്നു .
ഒരു പതിറ്റാണ്ടിന്നിടയിൽ നൂറോളം കഥകളും നോവലുകളും മറ്റും രചിക്കാനുള്ള ത്രാണി നൽകിയത് എന്റെ ആദ്യ കഥയുടെ പ്രകാശം തന്നെയായിരുന്നു. എന്നാൽ എന്നെ സങ്കട കടലിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു
പി.എം. താജിന്റെ ആകസ്മിക മരണം. 1990 ജൂലായ് 29 നായിരുന്നു താജിന്റെ വിയോഗം. മധ്യാഹ്ന സൂര്യൻ
പൊടുന്നനെ അണഞ്ഞത് പോലെ ചുറ്റും ഇരുൾ പരന്നു . ഞാൻ താജിനെ നേരിൽ കണ്ടിട്ടില്ല. എങ്കിൽപ്പോലും
താജ് എന്റെ സഹോദരനും സുഹൃത്തും വഴികാട്ടിയുമായിരുന്നു. എന്നെപ്പോലെ പലരും താജിന്റെ
അഭാവത്തിൽ ഇന്നും ദുഖിതരാണ് . 24 വർഷത്തിനു ശേഷവും മലയാളികളുടെ സാംസ്കാരിക പരിസരങ്ങളിലും നാടക കോലായകളിലും താജിന്റെ സാന്നിധ്യമുണ്ട്. ' രാവുണ്ണി', ' മേരി ലോറന്സ് ',
' കനലാട്ടം ', ' പാവത്താൻ നാട് ', ' കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം ', ' നാടുവാഴി ', ' കുടിപ്പക ',
' കണ്‍കെട്ട് ', ' ഇന്നേടത്തു ഇന്നവൻ ', ' സ്വകാര്യം ', ' തലസ്ഥാനത്തു നിന്ന് ഒരു വാർത്തയുമില്ല ',
' കുറുക്കൻ കുഞ്ഞാമന്റെ വാല് ', ' പെരുമ്പറ ' തുടങ്ങിയ താജിന്റെ നാടകങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ടെന്ന്
നിരൂപകർ സാക്ശിയപ്പെടുത്തുന്നു. എന്റെ ആദ്യ കഥ ഓർക്കുന്നത് പോലെ തന്നെ പി.എം. താജിനേയും
ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു...