ഭാരതപ്പുഴയിൽ അടിഞ്ഞ് കൂടിയ മണൽ നീക്കം ചെയ്തു തുടങ്ങിയതിനെതിരെ തൃത്താലയിൽ പ്രതിഷേധം തുടങ്ങി. ദുരന്തനിവാരണത്തിൻ്റെ മറവിൽ മണൽ കൊള്ളയെന്ന് ആക്ഷേപിച്ചാണ് പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയത്.
ഭാരതപ്പുഴയിൽ വെള്ളിയാങ്കല്ല് തടയണയിൽ അടിഞ്ഞുകൂടിയ മണൽ കോരി നീക്കുന്ന പ്രവൃത്തിക്കാണ് സർക്കാർ അനുമതി നൽകിയത്. ഇതിനു വേണ്ടി പുഴയോരത്ത് താൽക്കാലിക ഓഫീസ് കെട്ടിടവും, സുരക്ഷാ ഗേറ്റും, നിരീക്ഷണ ക്യാമറയും നോ എൻട്രി ബോർഡും സ്ഥാപിച്ചു.
പ്രളയാനന്തരം വെള്ളിയാങ്കല്ല് തടയണയിൽ രൂപപ്പെട്ട മണൽത്തിട്ട നീക്കം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ ധൃതഗതിയിലാണ് ജലവിഭവ വകുപ്പിന്റെ മേൽനോട്ടത്തിൽ പൂർത്തിയായത്.
ഇവിടെ നിന്ന് 15000 എം.ക്യൂബ് മണലാണ് ആദ്യഘട്ടത്തിൽ നീക്കം ചെയ്യുന്നത്.
മണൽ കോരി മാറ്റുന്നതിനുള്ള ജെ.സി.ബി സംവിധാനവും മറ്റും സജീവമാണ്.
മഴ ശക്തമാവുന്നതിനു മുമ്പ് പരമാവധി മണൽ കോരി മാറ്റാനാണ് ശ്രമം.
ദുരന്ത നിവാരണ നിയമപ്രകാരമാണ് പുഴയിൽ അടിഞ്ഞ് കൂടിയ മണൽ നീക്കം ചെയ്യുന്നത്. പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയിൽ ഒമ്പത് ഭാഗങ്ങളിൽ 35,380 എം.ക്യൂബ് മണൽ നീക്കാനാണ് പദ്ധതി.
പ്രധാനമായും സർക്കാരിൻ്റെ നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിക്കാനാണ് മണൽ കോരുന്നതെന്നാണ് പറയുന്നത്. വെള്ളിയാങ്കല്ല് മുതൽ തവനൂർ വരെ
5644831.67 എം.ക്യൂബ് മണൽ മൂന്നു വർഷത്തിനകം നീക്കും. വെള്ളിയാങ്കല്ലിന് പുറമെ ഭാരതപ്പുഴയിലെ കൊച്ചിൻ പാലത്തിന് മുൻവശത്തുള്ള തടയണ, ചങ്ങണാംകുന്ന് റഗുലേറ്റർ എന്നിവിടങ്ങളിലേയും അടിഞ്ഞ് കൂടിയ മണൽ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ കോരി മാറ്റും.
അതേ സമയം വെള്ളിയാങ്കല്ല് തടയണയിലെ മണൽ നീക്കുന്നതിനെതിരെ ഭാരതപ്പുഴ സംരക്ഷണ സമിതി നിയമ നടപടിയിലേക്ക് നീങ്ങുകയാണ്. പുഴയിൽ അങ്ങിങ്ങായി കാണുന്ന മണൽ തിട്ടകളാണ് പ്രളയകാരണമാകുന്നത് എന്ന വാദത്തിന്റെ മറവിൽ ഭാരതപ്പുഴയടക്കമുള്ള എട്ടു നദികളിൽ നിന്നും മണൽ വാരലിനുള്ള ശ്രമങ്ങൾ ആരംഭിച്ച സാഹചര്യത്തിലാണ് ഭാരതപ്പുഴ സംരക്ഷണ സമിതി നിയമ നടപടിയിലേക്ക് നീങ്ങുന്നത് .
ഗ്രീൻ ട്രൈബ്യൂണലിന്റ ഉത്തരവു പ്രകാരം നിർത്തിവെക്കപ്പെട്ട മണലെടുപ്പ് ദുരന്ത നിവാരണത്തിന്റെ പേരിലാണ് ഇപ്പോൾ കോരി വിൽകാൻ ഒരുങ്ങുന്നത്.
ദുരന്ത നിവാരണത്തിന്റെ പേരിൽ മണലെടുത്ത് വിൽക്കാൻ അനുവദിക്കില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ശാസ്ത്രീയമായ രീതിയിൽ പാരിസ്ഥിതികാഘാതപഠനം നടത്താതെയും, പുഴയുടെ ഉപരിതല പരിപാലനം സമഗ്രമായി നിർവ്വഹിക്കാതെയുമുള്ള മണലെടുപ്പ് പുഴയുടെ ഭൗതികമായ നിലനില്പിനെ കൂടുതൽ അപകടപ്പെടുത്താനിടയുണ്ട് എന്നാണ് ആശങ്ക.
പ്രളയാനന്തരമുണ്ടായ ചില മണൽ തിട്ടുകളാണ് പ്രളയമുണ്ടാക്കിയത് എന്ന വാദവും വിചിത്രമാണ്. പുഴയിലെ മണൽ ഒരിടത്തു നിന്ന് മറ്റൊരു ഭാഗത്തേക്ക് ശക്തിയായ ഒഴുക്കിൽ നിക്ഷേപിക്കപ്പെട്ടതാണ് മണൽക്കൂനയായത്. വെള്ളപ്പൊക്കത്തിൽ മണൽ ശേഖരം വർധിച്ചിട്ടില്ല. അതു കൊണ്ടു തന്നെ കോരി എടുക്കുന്ന മണൽ പുഴയുടെ ഗർത്തങ്ങളിലേക്ക് നിക്ഷേപിക്കണമെന്നാണ് വാദം. പ്രളയത്തിൽ കൂമ്പാരമായ മണൽ ശേഖരം വീണ്ടും പ്രളയ ദുരന്തമുണ്ടാക്കുമെന്ന വാദം തനി അസംബന്ധമാണെന്നും ജലദോഷം മാറ്റാൻ മൂക്ക് മുറിക്കലാണിതെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
ദുരന്തനിവാരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിൽ പുഴയിലെ പുൽക്കാടും മൺതിട്ടും നീക്കണം. രണ്ടു വർഷം മുമ്പ് തകർന്ന റഗുലേറ്ററിൻ്റെ സംരക്ഷണഭിത്തി പുനർനിർമിക്കണം. പറിഞ്ഞു പോയ ഷട്ടർ സ്ഥാപിക്കണം. പാലത്തിൻ്റെ തകർന്ന അടിത്തറ ഭദ്രമാക്കണം. ഇതൊന്നും പരിഗണിക്കാതെ കൂടിക്കിടക്കുന്ന പഞ്ചാര മണൽ കടത്തുന്നതാണ് ദുരന്തനിവാരണമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല. അതു കൊണ്ടാന്ന് തുടർ പ്രക്ഷോഭ പരിപാടികൾ നടത്തുന്നതിന്മെ തീരുമാനിച്ചതെന്നും ഭാരതപ്പുഴ സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു.
മൂന്നു പതിറ്റാണ്ടുകാലത്തെ അനിയന്ത്രിതമായ മണൽക്കൊള്ള മൂലം ഭാരതപ്പുഴയുടെ ഉൾത്തടം ശരാശരി മൂന്നു മീറ്റർ താണിട്ടുണ്ട് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ വസ്തുത പരിഗണിക്കുമ്പോഴാണ് പ്രളയ ശേഷം പുഴയിലങ്ങിങ്ങായി ഒരുക്കൂടിയ നാമമാത്രമായ മണൽതിട്ടകൾ പ്രളയകാരണമായിത്തീരും എന്ന വാദത്തിന്റെ പൊള്ളത്തരം വ്യക്തമാവുന്നത് എന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
തൃത്താല വെള്ളിയാങ്കല്ല് മുതൽ കൂട്ടക്കടവ്
റഗുലേറ്റർ വരെ പുഴ രണ്ടായി പിളർന്ന നിലയിലാണ് കിടക്കുന്നത്. പതിറ്റാണ്ടുകളായി നടത്തിയ മണൽ കൊള്ളയാണ് പുഴയെ രണ്ടായി ഭാഗിച്ചത്. പുഴയുടെ മധ്യഭാഗത്ത് കനത്ത നട്ടെല്ല് പോലെ നാല്കി.മീറ്റർ നീളത്തിൽ ചരലും പുൽക്കാടും ഉയർന്നു നിൽക്കുന്നുണ്ട്. പുഴയുടെ ഇരു തീരങ്ങളിലൂടെയുമുള്ള കുത്തൊഴുക്ക് മൂലം കര ഇടിയുന്ന പ്രവണതയുണ്ട്. കഴിഞ്ഞ രണ്ട് പ്രളയത്തിലും പുഴ ഗതി മാറി ഒഴുകിയതും കൂടല്ലൂരും ആനക്കരയും വെള്ളപ്പൊക്കത്തിൽ മുങ്ങിയതും പുഴയുടെ വിഭജനം മൂലം സംഭവിച്ചതാണ്. പ്രളയ ദുരന്തം ഒഴിവാക്കാനാണ് ലക്ഷ്യമെങ്കിൽ ഈ ഭാഗത്ത് മണൽതിട്ട നീക്കുകയാണ് വേണ്ടത്. അതിനു ശ്രമിക്കാതെ പഞ്ചാര മണൽ വിറ്റ് കാശാക്കാനാണ് നീക്കമെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഭാരതപ്പുഴ സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു.
ഭാരതപ്പുഴയിൽ വെള്ളിയാങ്കല്ല് തടയണയിൽ അടിഞ്ഞുകൂടിയ മണൽ കോരി നീക്കുന്ന പ്രവൃത്തിക്കാണ് സർക്കാർ അനുമതി നൽകിയത്. ഇതിനു വേണ്ടി പുഴയോരത്ത് താൽക്കാലിക ഓഫീസ് കെട്ടിടവും, സുരക്ഷാ ഗേറ്റും, നിരീക്ഷണ ക്യാമറയും നോ എൻട്രി ബോർഡും സ്ഥാപിച്ചു.
പ്രളയാനന്തരം വെള്ളിയാങ്കല്ല് തടയണയിൽ രൂപപ്പെട്ട മണൽത്തിട്ട നീക്കം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ ധൃതഗതിയിലാണ് ജലവിഭവ വകുപ്പിന്റെ മേൽനോട്ടത്തിൽ പൂർത്തിയായത്.
ഇവിടെ നിന്ന് 15000 എം.ക്യൂബ് മണലാണ് ആദ്യഘട്ടത്തിൽ നീക്കം ചെയ്യുന്നത്.
മണൽ കോരി മാറ്റുന്നതിനുള്ള ജെ.സി.ബി സംവിധാനവും മറ്റും സജീവമാണ്.
മഴ ശക്തമാവുന്നതിനു മുമ്പ് പരമാവധി മണൽ കോരി മാറ്റാനാണ് ശ്രമം.
ദുരന്ത നിവാരണ നിയമപ്രകാരമാണ് പുഴയിൽ അടിഞ്ഞ് കൂടിയ മണൽ നീക്കം ചെയ്യുന്നത്. പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയിൽ ഒമ്പത് ഭാഗങ്ങളിൽ 35,380 എം.ക്യൂബ് മണൽ നീക്കാനാണ് പദ്ധതി.
പ്രധാനമായും സർക്കാരിൻ്റെ നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിക്കാനാണ് മണൽ കോരുന്നതെന്നാണ് പറയുന്നത്. വെള്ളിയാങ്കല്ല് മുതൽ തവനൂർ വരെ
5644831.67 എം.ക്യൂബ് മണൽ മൂന്നു വർഷത്തിനകം നീക്കും. വെള്ളിയാങ്കല്ലിന് പുറമെ ഭാരതപ്പുഴയിലെ കൊച്ചിൻ പാലത്തിന് മുൻവശത്തുള്ള തടയണ, ചങ്ങണാംകുന്ന് റഗുലേറ്റർ എന്നിവിടങ്ങളിലേയും അടിഞ്ഞ് കൂടിയ മണൽ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ കോരി മാറ്റും.
അതേ സമയം വെള്ളിയാങ്കല്ല് തടയണയിലെ മണൽ നീക്കുന്നതിനെതിരെ ഭാരതപ്പുഴ സംരക്ഷണ സമിതി നിയമ നടപടിയിലേക്ക് നീങ്ങുകയാണ്. പുഴയിൽ അങ്ങിങ്ങായി കാണുന്ന മണൽ തിട്ടകളാണ് പ്രളയകാരണമാകുന്നത് എന്ന വാദത്തിന്റെ മറവിൽ ഭാരതപ്പുഴയടക്കമുള്ള എട്ടു നദികളിൽ നിന്നും മണൽ വാരലിനുള്ള ശ്രമങ്ങൾ ആരംഭിച്ച സാഹചര്യത്തിലാണ് ഭാരതപ്പുഴ സംരക്ഷണ സമിതി നിയമ നടപടിയിലേക്ക് നീങ്ങുന്നത് .
ഗ്രീൻ ട്രൈബ്യൂണലിന്റ ഉത്തരവു പ്രകാരം നിർത്തിവെക്കപ്പെട്ട മണലെടുപ്പ് ദുരന്ത നിവാരണത്തിന്റെ പേരിലാണ് ഇപ്പോൾ കോരി വിൽകാൻ ഒരുങ്ങുന്നത്.
ദുരന്ത നിവാരണത്തിന്റെ പേരിൽ മണലെടുത്ത് വിൽക്കാൻ അനുവദിക്കില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ശാസ്ത്രീയമായ രീതിയിൽ പാരിസ്ഥിതികാഘാതപഠനം നടത്താതെയും, പുഴയുടെ ഉപരിതല പരിപാലനം സമഗ്രമായി നിർവ്വഹിക്കാതെയുമുള്ള മണലെടുപ്പ് പുഴയുടെ ഭൗതികമായ നിലനില്പിനെ കൂടുതൽ അപകടപ്പെടുത്താനിടയുണ്ട് എന്നാണ് ആശങ്ക.
പ്രളയാനന്തരമുണ്ടായ ചില മണൽ തിട്ടുകളാണ് പ്രളയമുണ്ടാക്കിയത് എന്ന വാദവും വിചിത്രമാണ്. പുഴയിലെ മണൽ ഒരിടത്തു നിന്ന് മറ്റൊരു ഭാഗത്തേക്ക് ശക്തിയായ ഒഴുക്കിൽ നിക്ഷേപിക്കപ്പെട്ടതാണ് മണൽക്കൂനയായത്. വെള്ളപ്പൊക്കത്തിൽ മണൽ ശേഖരം വർധിച്ചിട്ടില്ല. അതു കൊണ്ടു തന്നെ കോരി എടുക്കുന്ന മണൽ പുഴയുടെ ഗർത്തങ്ങളിലേക്ക് നിക്ഷേപിക്കണമെന്നാണ് വാദം. പ്രളയത്തിൽ കൂമ്പാരമായ മണൽ ശേഖരം വീണ്ടും പ്രളയ ദുരന്തമുണ്ടാക്കുമെന്ന വാദം തനി അസംബന്ധമാണെന്നും ജലദോഷം മാറ്റാൻ മൂക്ക് മുറിക്കലാണിതെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
ദുരന്തനിവാരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിൽ പുഴയിലെ പുൽക്കാടും മൺതിട്ടും നീക്കണം. രണ്ടു വർഷം മുമ്പ് തകർന്ന റഗുലേറ്ററിൻ്റെ സംരക്ഷണഭിത്തി പുനർനിർമിക്കണം. പറിഞ്ഞു പോയ ഷട്ടർ സ്ഥാപിക്കണം. പാലത്തിൻ്റെ തകർന്ന അടിത്തറ ഭദ്രമാക്കണം. ഇതൊന്നും പരിഗണിക്കാതെ കൂടിക്കിടക്കുന്ന പഞ്ചാര മണൽ കടത്തുന്നതാണ് ദുരന്തനിവാരണമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല. അതു കൊണ്ടാന്ന് തുടർ പ്രക്ഷോഭ പരിപാടികൾ നടത്തുന്നതിന്മെ തീരുമാനിച്ചതെന്നും ഭാരതപ്പുഴ സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു.
മൂന്നു പതിറ്റാണ്ടുകാലത്തെ അനിയന്ത്രിതമായ മണൽക്കൊള്ള മൂലം ഭാരതപ്പുഴയുടെ ഉൾത്തടം ശരാശരി മൂന്നു മീറ്റർ താണിട്ടുണ്ട് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ വസ്തുത പരിഗണിക്കുമ്പോഴാണ് പ്രളയ ശേഷം പുഴയിലങ്ങിങ്ങായി ഒരുക്കൂടിയ നാമമാത്രമായ മണൽതിട്ടകൾ പ്രളയകാരണമായിത്തീരും എന്ന വാദത്തിന്റെ പൊള്ളത്തരം വ്യക്തമാവുന്നത് എന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
തൃത്താല വെള്ളിയാങ്കല്ല് മുതൽ കൂട്ടക്കടവ്
റഗുലേറ്റർ വരെ പുഴ രണ്ടായി പിളർന്ന നിലയിലാണ് കിടക്കുന്നത്. പതിറ്റാണ്ടുകളായി നടത്തിയ മണൽ കൊള്ളയാണ് പുഴയെ രണ്ടായി ഭാഗിച്ചത്. പുഴയുടെ മധ്യഭാഗത്ത് കനത്ത നട്ടെല്ല് പോലെ നാല്കി.മീറ്റർ നീളത്തിൽ ചരലും പുൽക്കാടും ഉയർന്നു നിൽക്കുന്നുണ്ട്. പുഴയുടെ ഇരു തീരങ്ങളിലൂടെയുമുള്ള കുത്തൊഴുക്ക് മൂലം കര ഇടിയുന്ന പ്രവണതയുണ്ട്. കഴിഞ്ഞ രണ്ട് പ്രളയത്തിലും പുഴ ഗതി മാറി ഒഴുകിയതും കൂടല്ലൂരും ആനക്കരയും വെള്ളപ്പൊക്കത്തിൽ മുങ്ങിയതും പുഴയുടെ വിഭജനം മൂലം സംഭവിച്ചതാണ്. പ്രളയ ദുരന്തം ഒഴിവാക്കാനാണ് ലക്ഷ്യമെങ്കിൽ ഈ ഭാഗത്ത് മണൽതിട്ട നീക്കുകയാണ് വേണ്ടത്. അതിനു ശ്രമിക്കാതെ പഞ്ചാര മണൽ വിറ്റ് കാശാക്കാനാണ് നീക്കമെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഭാരതപ്പുഴ സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു.