ലോക നാണയ നിധിയും വില പോയ നാണയ തുട്ടുകളും
---------------------------------------------------------
രാഷ്ട്രീയ വിഷയങ്ങൾ എക്കാലത്തും എന്നെ സ്വാധീനിച്ചിരുന്നു. എന്റെ മിക്ക കഥകളും ബീജാവാപം കൊണ്ടത് ആനുകാലിക രാഷ്ട്രീയ ബന്ധത്തിൽ നിന്നുൽഭവിച്ചതാണെന്ന് കാണാം. എന്നാൽ എന്റെ കഥകളുടെ
ഉള്ളിൽ വിലയം പ്രാപിച്ചു കിടക്കുന്ന രാഷ്ട്രീയധാര തിരിച്ചറിഞ്ഞവർ ഏറെ പേരുണ്ടാവാൻ സാധ്യത ഇല്ല.
കാരണം കഥയിൽ നിന്ന് രാഷ്ട്രീയം ഊറ്റി കളഞ്ഞാലും അതിന് മൗലികത ഇല്ലാതാവുന്നില്ല. രാഷ്ട്രീയത്തിന്റെ
കണ്ണട വെക്കാതെ തന്നെ കഥകൾ ആസ്വദിക്കാൻ വായനക്കാർക്ക് സാധ്യമാവണം എന്ന് എനിക്ക് നിർബന്ധമുണ്ട്.
അതുകൊണ്ട് എന്റെ കഥകളിലെ രാഷ്ട്രീയം വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടില്ല. 1982 ഏപ്രിൽ 18 ന് 'ദേശാഭിമാനി'
വാരികയിൽ വന്ന കഥ നോക്കുക. "വില പോയ നാണയത്തുട്ടും കിലുക്കി" എന്ന പേരിൽ തന്നെ രാഷ്ട്രീയം ഉണ്ട്. 1980 കളിൽ ലോക നാണയ നിധിയിൽ നിന്ന് ഇന്ത്യ വായ്പ വാങ്ങാൻ തീരുമാനിച്ച പശ്വാത്തലത്തിലാണ്
ഈ കഥ എഴുതിയത്. വായ്പയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ വാദ വിവാദങ്ങൾ നടന്നിരുന്നു. ലോക നാണയ നിധിയുടെ വായ്പാ നിബന്ധനകൾ സംബന്ധിച്ച് പ്രതിപക്ഷ കക്ഷികൾ രൂക്ഷ വിമർശനം ഉയർത്തി യിരുന്നു. ഈ വായ്പ വാങ്ങിയതിനു പിറകെയാണ് ഗാട്ട് കരാറുകളും മറ്റും ഉണ്ടായത്. ആഗോളീകരണത്തിന്റെ കടന്നു വരവിനു മുമ്പ് തന്നെ ഭാരതം സാമ്രാജ്യ ശക്തികളുടെ വിനീത വിധേയ രാജ്യമായി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു . ഇക്കാര്യം മുൻകൂട്ടി കണ്ടുകൊണ്ടാണ് ' വിലപോയ
നാണയത്തുട്ടും' എന്ന കഥ എഴുതിയത്. രാജ്യത്തിന്റെ സമ്പദ് ഘടനയുമായി ബന്ധപ്പെടുത്തി അധികം
കഥകളൊന്നും വരാത്ത ഒരു കാലത്താണ് ഈ കഥ പ്രസിദ്ധ പ്പെടുത്തിയത്. സാമ്രാജ്യത്വ ചൂഷണ ത്തിനെതിരെയുള്ള ഒരു ചെറുത്തു നിൽപ്പ് എന്ന നിലയിൽ ഈ കഥയെ സമീപിച്ചവർ എത്ര പേരുണ്ടാവും ?
---------------------------------------------------------
രാഷ്ട്രീയ വിഷയങ്ങൾ എക്കാലത്തും എന്നെ സ്വാധീനിച്ചിരുന്നു. എന്റെ മിക്ക കഥകളും ബീജാവാപം കൊണ്ടത് ആനുകാലിക രാഷ്ട്രീയ ബന്ധത്തിൽ നിന്നുൽഭവിച്ചതാണെന്ന് കാണാം. എന്നാൽ എന്റെ കഥകളുടെ
ഉള്ളിൽ വിലയം പ്രാപിച്ചു കിടക്കുന്ന രാഷ്ട്രീയധാര തിരിച്ചറിഞ്ഞവർ ഏറെ പേരുണ്ടാവാൻ സാധ്യത ഇല്ല.
കാരണം കഥയിൽ നിന്ന് രാഷ്ട്രീയം ഊറ്റി കളഞ്ഞാലും അതിന് മൗലികത ഇല്ലാതാവുന്നില്ല. രാഷ്ട്രീയത്തിന്റെ
കണ്ണട വെക്കാതെ തന്നെ കഥകൾ ആസ്വദിക്കാൻ വായനക്കാർക്ക് സാധ്യമാവണം എന്ന് എനിക്ക് നിർബന്ധമുണ്ട്.
അതുകൊണ്ട് എന്റെ കഥകളിലെ രാഷ്ട്രീയം വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടില്ല. 1982 ഏപ്രിൽ 18 ന് 'ദേശാഭിമാനി'
വാരികയിൽ വന്ന കഥ നോക്കുക. "വില പോയ നാണയത്തുട്ടും കിലുക്കി" എന്ന പേരിൽ തന്നെ രാഷ്ട്രീയം ഉണ്ട്. 1980 കളിൽ ലോക നാണയ നിധിയിൽ നിന്ന് ഇന്ത്യ വായ്പ വാങ്ങാൻ തീരുമാനിച്ച പശ്വാത്തലത്തിലാണ്
ഈ കഥ എഴുതിയത്. വായ്പയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ വാദ വിവാദങ്ങൾ നടന്നിരുന്നു. ലോക നാണയ നിധിയുടെ വായ്പാ നിബന്ധനകൾ സംബന്ധിച്ച് പ്രതിപക്ഷ കക്ഷികൾ രൂക്ഷ വിമർശനം ഉയർത്തി യിരുന്നു. ഈ വായ്പ വാങ്ങിയതിനു പിറകെയാണ് ഗാട്ട് കരാറുകളും മറ്റും ഉണ്ടായത്. ആഗോളീകരണത്തിന്റെ കടന്നു വരവിനു മുമ്പ് തന്നെ ഭാരതം സാമ്രാജ്യ ശക്തികളുടെ വിനീത വിധേയ രാജ്യമായി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു . ഇക്കാര്യം മുൻകൂട്ടി കണ്ടുകൊണ്ടാണ് ' വിലപോയ
നാണയത്തുട്ടും' എന്ന കഥ എഴുതിയത്. രാജ്യത്തിന്റെ സമ്പദ് ഘടനയുമായി ബന്ധപ്പെടുത്തി അധികം
കഥകളൊന്നും വരാത്ത ഒരു കാലത്താണ് ഈ കഥ പ്രസിദ്ധ പ്പെടുത്തിയത്. സാമ്രാജ്യത്വ ചൂഷണ ത്തിനെതിരെയുള്ള ഒരു ചെറുത്തു നിൽപ്പ് എന്ന നിലയിൽ ഈ കഥയെ സമീപിച്ചവർ എത്ര പേരുണ്ടാവും ?