ഒഴിഞ്ഞ ഇരിപ്പിടങ്ങൾ
സ്വാതന്ത്രത്തിന്റെ 66 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടും നമ്മുടെ കുട്ടികൾക്ക് ഭയം കൂടാതെ
പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല. പെണ്‍കുട്ടികൾക്ക് തനിച്ചു യാത്ര ചെയ്യാൻ സാധ്യമല്ല.
ബസ്സുകളിൽ വിദ്യാർത്ഥിനികൾക്ക് ഇരിക്കാൻ അനുവാദമില്ല. ഒഴിഞ്ഞ സീറ്റുകളിൽ ഇരിക്കാൻ
സഹ യാത്രക്കാർ പറഞ്ഞാലും പെണ്‍ കുട്ടികൾ ഇരിക്കുകയില്ല. കേരളത്തിൽ എവിടെയും
ഇത്തരം കാഴ്ച്ചകൾ കാണപ്പെടുന്നു. അവകാശ പോരാട്ടങ്ങളുടെ വീര ചരിത്രം രചിക്കുന്ന
വിപ്ലവ കേരളത്തിലാണ് പാരതന്ത്രത്തിന്റെ ചങ്ങല കിലുങ്ങുന്നത്. നിസ്സാര കാര്യങ്ങൾക്ക്
പോലും അനിശിത കാല സമരം നടത്തുന്ന വിദ്യാർഥി യൂണിയനുകൾ ഈ വക കാര്യങ്ങൾ
ഗൗനിക്കുന്നില്ല. ബസ് സ്റ്റാന്റുകളിൽ കുട്ടികൾ വെയിലും മഴയും അവഗണിച്ചു ബസ്സിൽ
കയറിപറ്റാൻ ഊഴം കാത്തു നിൽക്കുന്നത് പതിവ് കാഴ്ച ആണെങ്കിലും ഒരു പ്രതികരണ
സംഘടനയും രംഗത്ത് വരാറില്ല. ഒരു പൊലിസ്സുകാരനും പെറ്റി കേസ്സുപോലും ചാർജു .ചെയ്യാറില്ല.
എന്തു കൊണ്ടാണ് ഇങ്ങിനെ എന്ന് ആരും അന്വേഷിക്കുന്നുമില്ല.സ്വാതന്ത്ര സമര
ചരിത്രത്തിൽ ഉജ്വല മുഹൂർത്തങ്ങൾ രചിച്ച അമ്മു സ്വാമിനാഥനും, എ.വി.കുട്ടിമാളു അമ്മയും
ക്യാപ്റ്റൻ ലക്ഷ്മിയും, സുശീല അമ്മയും അങ്ങിനെ അനേകമനേകം വീരാങ്കനമാരും
പിറന്ന മണ്ണിലാണ് പേടിച്ചരണ്ട മാൻ പേട കണക്കെ ഇപ്പോൾ പെണ്‍ കുട്ടികൾ കഴിയുന്നത്.
ആണ്‍ കുട്ടികളുടെ കാര്യവും വലിയ വ്യത്യാസമില്ല. ജനാധിപത്യവും പൌരാവകാശവും
തുല്യ നീതിയും ഉറപ്പു നൽകുന്നവർ ഈ അടിമത്വം അറിയുന്നില്ലേ ?
No comments:
Post a Comment