റെയിൽവേയുടെ പക പോക്കൽ വീണ്ടും.
പട്ടാമ്പി ബസ്റ്റാൻ്റിനു സമീപം പടിഞ്ഞാറെ കമാനത്തിൽ നടന്നു കൊണ്ടിരുന്ന കോൺക്രീറ്റ് റോഡ് നിർമ്മാണം റെയിൽവേ അധികൃതർ പൊളിച്ചു നീക്കി. ഷൊർണൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ നേതൃത്വത്തിലാണ് വാർപ്പ് പൊളിക്കൽ നടക്കുന്നത്. റെയിൽവേയുടെ സ്ഥലത്ത് അനധികൃത നിർമ്മാണം നടത്തുകയാണെന്ന് കാണിച്ച് ആർ.പി.എഫ് കേസെടുത്തതിനു പിറകെയാണ് പൊളിച്ചുനീക്കൽ.
നിലവിൽ ഓവുചാലായി കിടക്കുന്ന കമാന വഴി സഞ്ചാരയോഗ്യമാക്കാൻ നിരവധി തവണ നിവേദനം നൽകിയിട്ടും റെയിൽവേ അവഗണിക്കുകയായിരുന്നു.
പതിറ്റാണ്ടുകളായി നാട്ടുകാർ കാൽനടയായും ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലുമായി ഇതിലൂടെ സഞ്ചരിക്കുന്നുണ്ട്. പട്ടാമ്പി -ഗുരുവായൂർ റോഡ് ജങ്ഷണിലും പാലക്കാട് റോഡിലും ഗതാഗത കുരുക്ക് മുറുകുമ്പോൾ ഇരുചക്രവാഹനങ്ങളും, ഓട്ടോറിക്ഷകളും ഈ വഴിയാണ് മേലെ പട്ടാമ്പി ഭാഗത്തേക്ക് എത്തിപ്പെടുന്നത്. വർഷങ്ങൾക്ക് മുൻപ് പാലക്കാട് റോഡിലെ റെയിൽവെ കമാനം പൊളിച്ചുപണിയുമ്പോൾ പടിഞ്ഞാറെ കമാനം വഴി ചെറുവാഹനങ്ങൾക്ക് റെയിൽവെ യാത്രാ സൗകര്യം ഒരുക്കിയിരുന്നു. രണ്ടര മീറ്റർ വീതിയിൽ മുപ്പത് മീറ്റർ നീളത്തിലുള്ള പാതയിൽ 20 മീറ്റർ കോൺക്രീറ്റ് പണി ഇതിനകം നാട്ടുകാരുടെ ശ്രമദാനത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കി ഭാഗത്ത് ഗ്രിൽ വർക്കും കഴിഞ്ഞതാണ്. പണി നടക്കുന്ന വേളയിൽ തന്നെ പണി നിർത്തിവെക്കാനും കോൺക്രീറ്റ് ചെയ്തത് പൊളിച്ചുനീക്കാനും റെയിൽവെ നിർദ്ദേശം നൽകിയിരുന്നുവെങ്കിലും അത് അനുസരിക്കാതിരുന്നതിനാലാണ് റെയിൽവേയുടെ നടപടി. നാട്ടുകാരുടെ എതിർപ്പ് ശക്തമായതോടെ ക്രമസമാധാന പാലനത്തിന് പട്ടാമ്പി പോലീസും സ്ഥലത്തുണ്ടായിരുന്നു.
ഷൊർണൂർ - മംഗലാപുരം റെയിൽപ്പാത പട്ടാമ്പി ടൗണിനെ രണ്ടാക്കി മുറിച്ചു കൊണ്ട് കടന്നു പോകുന്നതിനാൽ റെയിൽപ്പാതയുടേയും ഭാരതപ്പുഴയുടേയും ഇടയിൽപ്പെട്ട ടൗണിൻ്റെ പാതിയെ കൂട്ടി ചേർത്തു നിർത്തിയിരുന്ന ചെറുകവാടമാണ് പടിഞ്ഞാറെ കമാനം. പട്ടാമ്പിയിൽ അണ്ടർ ബ്രിഡ്ജ് പണിയുമ്പോൾ പ്രഥമ പരിഗണന നൽകാവുന്ന വഴിയാണിത്. ഇടുങ്ങിയ കമാന പാത വികസിപ്പിച്ച് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബസ് സ്റ്റാന്റിന് പടിഞ്ഞാറ് ഭാഗത്ത് റെയിൽവേ ലൈനിന് അടിയിലൂടെ അടിപാത നിർമിക്കാനുള്ള പദ്ധതികൾ ആലോചിച്ചത്. മുൻകാലങ്ങളിലെ എം.എൽ.എമാരും, എം.പി മാരും, തദ്ദേശഭരണസാരഥികളും അടിപാത നിർമ്മാണമെന്ന ആവശ്യവുമായി റെയിൽവേയെ പലതവണ സമീപിക്കുകയും അപേക്ഷകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. രണ്ടു വർഷം മുമ്പ് അണ്ടർ ബ്രിഡ്ജ് നിർമിക്കാൻ റെയിൽവേ തീരുമാനിച്ചതായിരുന്നു. ഉന്നത റെയിൽവേ അധികാരികൾ സ്ഥലപരിശോധന നടത്തുകയും മൂന്നര കോടി രൂപ കെട്ടിവെക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അതിനു മുമ്പ് ബസ്റ്റാൻ്റിനേയും താലൂക്ക് ആശുപത്രിയേയും ബന്ധിപ്പിക്കാൻ കാൽനട മേൽപ്പാലം പണിയാനുള്ള നിർദ്ദേശവും നാട്ടുകാർ ഉന്നയിച്ചിരുന്നു. അതിന് തുക നൽകാൻ നഗരസഭയും എം.പി, എം.എൽ.എമാരും തയ്യാറായിരുന്നു. എന്നാൽ ഇത്തരം വികസന കാര്യങ്ങളിൽ റയിൽവേയുടെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടാവത്തിനാൽ അടിപാതയെന്ന സ്വപ്നം നീണ്ടുപോകുകയാണ്. പല തവണ ജനപ്രതിനിധികളും റെയിൽവേ ഉന്നത ഉദ്ദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ജനങ്ങൾക്കു വേണ്ടിയാണ് റെയിൽവേ നിലകൊള്ളുന്നത് എന്ന വിശ്വാസം കളഞ്ഞു കുളിക്കുകയാണ് അധികൃതർ ചെയ്തത്. പഴയ ബസ്റ്റാൻ്റിൽ പുതിയ വ്യാപാര സമുച്ചയം പണിയാൻ നഗരസഭക്ക് കഴിയാത്തത് റെയിൽവേയുടെ മർക്കടമുഷ്ടി മൂലമാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. താലൂക്ക് ആസ്ഥാനമായ മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്ന സമയത്തും റെയിൽവേയുടെ അനുമതി നീണ്ടുപോയിരുന്നു. കോവിഡിൻ്റെ പേരിൽ പ്ലാറ്റ്ഫോമിലെ വഴി അടച്ചു കെട്ടിയതിനു പിറകെയാണ് ഇപ്പോൾ പടിഞ്ഞാറെ കമാനത്തിൽ നാട്ടുകാർ നടത്തിയ നവീകരണം പോലും നശിപ്പിച്ചത്.
പട്ടാമ്പി - പാലക്കാട് റോഡിനുമീതെ പുനർനിർമാണം നടത്തിയ പ്രധാന ഓവർ ബ്രിഡ്ജ് രണ്ടായി പകുത്ത് നിർമിച്ചതും റെയിൽപ്പാളത്തിലെ മാലിന്യമെല്ലാം യാത്രക്കാരുടെ ശിരസിൽ തള്ളാനിടയാക്കിയതും പട്ടാമ്പിയോടുള്ള റെയിൽ അധികൃതരുടെ പക പോക്കലാണെന്ന് നാട്ടുകാർ കരുതുന്നുണ്ട്. ഒരു വ്യക്തിയുടെ പരാതിയുടെ പേരിലാണ് പടിഞ്ഞാറെ കമാന പാത പൊളിക്കുന്ന റെയിൽവേയുടെ നടപടിയെന്നാണ് അറിയുന്നതെന്നും ഇതിനെതിരെ നഗരസഭ കോടതിയെ സമീപിക്കുമെന്നും ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ അറിയിച്ചു.
പട്ടാമ്പി ബസ്റ്റാൻ്റിനു സമീപം പടിഞ്ഞാറെ കമാനത്തിൽ നടന്നു കൊണ്ടിരുന്ന കോൺക്രീറ്റ് റോഡ് നിർമ്മാണം റെയിൽവേ അധികൃതർ പൊളിച്ചു നീക്കി. ഷൊർണൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ നേതൃത്വത്തിലാണ് വാർപ്പ് പൊളിക്കൽ നടക്കുന്നത്. റെയിൽവേയുടെ സ്ഥലത്ത് അനധികൃത നിർമ്മാണം നടത്തുകയാണെന്ന് കാണിച്ച് ആർ.പി.എഫ് കേസെടുത്തതിനു പിറകെയാണ് പൊളിച്ചുനീക്കൽ.
നിലവിൽ ഓവുചാലായി കിടക്കുന്ന കമാന വഴി സഞ്ചാരയോഗ്യമാക്കാൻ നിരവധി തവണ നിവേദനം നൽകിയിട്ടും റെയിൽവേ അവഗണിക്കുകയായിരുന്നു.
പതിറ്റാണ്ടുകളായി നാട്ടുകാർ കാൽനടയായും ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലുമായി ഇതിലൂടെ സഞ്ചരിക്കുന്നുണ്ട്. പട്ടാമ്പി -ഗുരുവായൂർ റോഡ് ജങ്ഷണിലും പാലക്കാട് റോഡിലും ഗതാഗത കുരുക്ക് മുറുകുമ്പോൾ ഇരുചക്രവാഹനങ്ങളും, ഓട്ടോറിക്ഷകളും ഈ വഴിയാണ് മേലെ പട്ടാമ്പി ഭാഗത്തേക്ക് എത്തിപ്പെടുന്നത്. വർഷങ്ങൾക്ക് മുൻപ് പാലക്കാട് റോഡിലെ റെയിൽവെ കമാനം പൊളിച്ചുപണിയുമ്പോൾ പടിഞ്ഞാറെ കമാനം വഴി ചെറുവാഹനങ്ങൾക്ക് റെയിൽവെ യാത്രാ സൗകര്യം ഒരുക്കിയിരുന്നു. രണ്ടര മീറ്റർ വീതിയിൽ മുപ്പത് മീറ്റർ നീളത്തിലുള്ള പാതയിൽ 20 മീറ്റർ കോൺക്രീറ്റ് പണി ഇതിനകം നാട്ടുകാരുടെ ശ്രമദാനത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കി ഭാഗത്ത് ഗ്രിൽ വർക്കും കഴിഞ്ഞതാണ്. പണി നടക്കുന്ന വേളയിൽ തന്നെ പണി നിർത്തിവെക്കാനും കോൺക്രീറ്റ് ചെയ്തത് പൊളിച്ചുനീക്കാനും റെയിൽവെ നിർദ്ദേശം നൽകിയിരുന്നുവെങ്കിലും അത് അനുസരിക്കാതിരുന്നതിനാലാണ് റെയിൽവേയുടെ നടപടി. നാട്ടുകാരുടെ എതിർപ്പ് ശക്തമായതോടെ ക്രമസമാധാന പാലനത്തിന് പട്ടാമ്പി പോലീസും സ്ഥലത്തുണ്ടായിരുന്നു.
ഷൊർണൂർ - മംഗലാപുരം റെയിൽപ്പാത പട്ടാമ്പി ടൗണിനെ രണ്ടാക്കി മുറിച്ചു കൊണ്ട് കടന്നു പോകുന്നതിനാൽ റെയിൽപ്പാതയുടേയും ഭാരതപ്പുഴയുടേയും ഇടയിൽപ്പെട്ട ടൗണിൻ്റെ പാതിയെ കൂട്ടി ചേർത്തു നിർത്തിയിരുന്ന ചെറുകവാടമാണ് പടിഞ്ഞാറെ കമാനം. പട്ടാമ്പിയിൽ അണ്ടർ ബ്രിഡ്ജ് പണിയുമ്പോൾ പ്രഥമ പരിഗണന നൽകാവുന്ന വഴിയാണിത്. ഇടുങ്ങിയ കമാന പാത വികസിപ്പിച്ച് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബസ് സ്റ്റാന്റിന് പടിഞ്ഞാറ് ഭാഗത്ത് റെയിൽവേ ലൈനിന് അടിയിലൂടെ അടിപാത നിർമിക്കാനുള്ള പദ്ധതികൾ ആലോചിച്ചത്. മുൻകാലങ്ങളിലെ എം.എൽ.എമാരും, എം.പി മാരും, തദ്ദേശഭരണസാരഥികളും അടിപാത നിർമ്മാണമെന്ന ആവശ്യവുമായി റെയിൽവേയെ പലതവണ സമീപിക്കുകയും അപേക്ഷകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. രണ്ടു വർഷം മുമ്പ് അണ്ടർ ബ്രിഡ്ജ് നിർമിക്കാൻ റെയിൽവേ തീരുമാനിച്ചതായിരുന്നു. ഉന്നത റെയിൽവേ അധികാരികൾ സ്ഥലപരിശോധന നടത്തുകയും മൂന്നര കോടി രൂപ കെട്ടിവെക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അതിനു മുമ്പ് ബസ്റ്റാൻ്റിനേയും താലൂക്ക് ആശുപത്രിയേയും ബന്ധിപ്പിക്കാൻ കാൽനട മേൽപ്പാലം പണിയാനുള്ള നിർദ്ദേശവും നാട്ടുകാർ ഉന്നയിച്ചിരുന്നു. അതിന് തുക നൽകാൻ നഗരസഭയും എം.പി, എം.എൽ.എമാരും തയ്യാറായിരുന്നു. എന്നാൽ ഇത്തരം വികസന കാര്യങ്ങളിൽ റയിൽവേയുടെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടാവത്തിനാൽ അടിപാതയെന്ന സ്വപ്നം നീണ്ടുപോകുകയാണ്. പല തവണ ജനപ്രതിനിധികളും റെയിൽവേ ഉന്നത ഉദ്ദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ജനങ്ങൾക്കു വേണ്ടിയാണ് റെയിൽവേ നിലകൊള്ളുന്നത് എന്ന വിശ്വാസം കളഞ്ഞു കുളിക്കുകയാണ് അധികൃതർ ചെയ്തത്. പഴയ ബസ്റ്റാൻ്റിൽ പുതിയ വ്യാപാര സമുച്ചയം പണിയാൻ നഗരസഭക്ക് കഴിയാത്തത് റെയിൽവേയുടെ മർക്കടമുഷ്ടി മൂലമാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. താലൂക്ക് ആസ്ഥാനമായ മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്ന സമയത്തും റെയിൽവേയുടെ അനുമതി നീണ്ടുപോയിരുന്നു. കോവിഡിൻ്റെ പേരിൽ പ്ലാറ്റ്ഫോമിലെ വഴി അടച്ചു കെട്ടിയതിനു പിറകെയാണ് ഇപ്പോൾ പടിഞ്ഞാറെ കമാനത്തിൽ നാട്ടുകാർ നടത്തിയ നവീകരണം പോലും നശിപ്പിച്ചത്.
പട്ടാമ്പി - പാലക്കാട് റോഡിനുമീതെ പുനർനിർമാണം നടത്തിയ പ്രധാന ഓവർ ബ്രിഡ്ജ് രണ്ടായി പകുത്ത് നിർമിച്ചതും റെയിൽപ്പാളത്തിലെ മാലിന്യമെല്ലാം യാത്രക്കാരുടെ ശിരസിൽ തള്ളാനിടയാക്കിയതും പട്ടാമ്പിയോടുള്ള റെയിൽ അധികൃതരുടെ പക പോക്കലാണെന്ന് നാട്ടുകാർ കരുതുന്നുണ്ട്. ഒരു വ്യക്തിയുടെ പരാതിയുടെ പേരിലാണ് പടിഞ്ഞാറെ കമാന പാത പൊളിക്കുന്ന റെയിൽവേയുടെ നടപടിയെന്നാണ് അറിയുന്നതെന്നും ഇതിനെതിരെ നഗരസഭ കോടതിയെ സമീപിക്കുമെന്നും ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ അറിയിച്ചു.