സിനിമയിലും വൃദ്ധസദനങ്ങളുണ്ടെന്ന്
ശ്രീകുമാരൻ തമ്പി.
പട്ടാമ്പിയിലെ മാധ്യമ പ്രവർത്തകർ ശ്രീകുമാരൻ തമ്പിയെ ആദരിച്ചു.
കലയിലെ രാക്ഷസനാണ് സിനിമയെന്നും, എല്ലാ കലകളേയും സിനിമ വിഴുങ്ങുന്നുവെന്നും, ഇവിടെയും വൃദ്ധസദനങ്ങളുണ്ടെന്നും പ്രശസ്ത കവിയും, ഗാന രചയിതാവും, തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു.
പട്ടാമ്പി മീഡിയാ സെൻ്ററിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഹൃദയസരസ്സിലെ ചന്ദ്രകാന്തം' എന്ന പരിപാടിയിൽ ആദരമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ സിനിമയെക്കുറിച്ചും പാട്ടുകളെ കുറിച്ചുമൊക്കെ അദ്ദേഹം മനസ് തുറന്നു.
സിനിമ ഇന്ന് ടെക്നോളജിയുടെ കൈകളിലാണ്.
കഥയും കലാകാരനും അപ്രസക്തമായി. മുമ്പൊക്കെ നമ്മുടെ ജീവിതമാണ് കലയിൽ പ്രതിഫലിച്ചിരുന്നത്.
ഇന്ന് കാലം മാറി. കാഴ്ചപ്പാട് മാറി. ദർശനങ്ങൾ മാറി. ചിത്രീകരണ രീതികൾ ആകെ മാറി. അതു കൊണ്ട് മുമ്പത്തെ പോലെ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സിനിമാകാലം ഇപ്പോഴില്ല.
കൂട്ടുകുടുംബ വ്യവസ്ഥക്ക് ഗുണമുണ്ടായിരുന്നു. ഇന്നത്തെ തലമുറക്ക് അണുകുടുംബ അനുഭവങ്ങൾ മാത്രമാണുള്ളത്.
ഇന്ന് സിനിമകൾക്ക് കഥ ആവശ്യമില്ല. ജീവിത മുഹൂർത്തങ്ങൾ കാണിക്കുകയാണ് ചെയ്യുന്നത്. പ്രമേയം യുവത്വത്തിൻ്റേതാവണം. വാർദ്ധക്യം, സ്ത്രീധനം എന്നിവ ഇന്ന് സിനിമകളിൽ ചർച്ച ചെയ്യപ്പെടുന്നില്ല. സിനിമകളിൽ പഴയ ഉൾക്കാഴ്ചകൾക്കും സ്ഥാനമില്ല. പഴയ നായകനും നായികയുമാണെങ്കിൽ കാണാൻ ആളില്ല.
പഴയ സംവിധായകരേയും വൃദ്ധസദനങ്ങളിൽ നട തളളി. ഇപ്പോൾ ഫിലിമില്ല. മെമ്മറികളിലും, സാറ്റലൈറ്റുകളിലുമാണ് ഇന്ന് സിനിമ. ടെക്നോളജി ജീവിതം പഠിപ്പിക്കുന്നില്ല. അത്തരം സന്ദേശങ്ങളും ഇല്ല. ജീവിതത്തിൽ ഒറ്റപ്പെടുന്നവർക്ക് സാന്ത്വനമാവുന്നില്ല.
സിനിമയുടെ അലകും പിടിയും പാടെ മാറിയിരിക്കുന്നു. മുമ്പത്തെ ആക്ഷൻ സിനിമകളിൽ പോലും കഥകൾ ഉണ്ടായിരുന്നു. പാട്ടുകൾ തിരക്കഥയുടെ ഭാഗമായിരുന്നു.
അവ സിനിമയുടെ അനിവാര്യതയായിരുന്നു. ഇന്ന് പാട്ടിനു വേണ്ടി പാട്ട് ചേർക്കുകയാണ്. യുഗ്മഗാനം പാടുന്നവർ പോലും പരസ്പരം കാണേണ്ടി വരുന്നില്ല. ടെക്നോളജിയാണ് എല്ലാം ചെയ്യുന്നത്.
എല്ലാ മേഖലയിലേയും പോലെ സിനിമാരംഗത്തും വൃദ്ധസദനങ്ങൾ ഉണ്ടെന്നും, പഴയ തലമുറക്കാരെ വിശ്രമിക്കാൻ വിടുകയാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ഒരു നോവൽ പോലെ തന്റെ ആത്മകഥ എഴുതുമെന്നും മൂവായിരത്തില്പരം ഗാനങ്ങൾ എഴുതിയ തമ്പി പറഞ്ഞു.
പട്ടാമ്പി രാജ പ്രസ്ഥത്തിൽ നടന്ന ചടങ്ങിൽ മീഡിയാ സെൻ്റർ പ്രസിഡൻ്റ് കെ.പി. കിരൺ അദ്ധ്യക്ഷത വഹിച്ചു. ടി.വി.എം.അലി പൊന്നാടയണിയിച്ചു. സെക്രട്ടരി എം.വിഷ്ണു ഉപഹാരം സമ്മാനിച്ചു. കെ.മധു, എൻ.കെ.റാസി, കെ.വിനോദ് കുമാർ, പി.വി.വിജീഷ്, വി.തങ്കമോഹനൻ, കെ.പി.വിപിൻ, കെ.കെ.പരമേശ്വരൻ, സുൽഫിക്കർ, സാബിത് തുടങ്ങിയവർ പങ്കെടുത്തു.
ശ്രീകുമാരൻ തമ്പി.
പട്ടാമ്പിയിലെ മാധ്യമ പ്രവർത്തകർ ശ്രീകുമാരൻ തമ്പിയെ ആദരിച്ചു.
കലയിലെ രാക്ഷസനാണ് സിനിമയെന്നും, എല്ലാ കലകളേയും സിനിമ വിഴുങ്ങുന്നുവെന്നും, ഇവിടെയും വൃദ്ധസദനങ്ങളുണ്ടെന്നും പ്രശസ്ത കവിയും, ഗാന രചയിതാവും, തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു.
പട്ടാമ്പി മീഡിയാ സെൻ്ററിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഹൃദയസരസ്സിലെ ചന്ദ്രകാന്തം' എന്ന പരിപാടിയിൽ ആദരമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ സിനിമയെക്കുറിച്ചും പാട്ടുകളെ കുറിച്ചുമൊക്കെ അദ്ദേഹം മനസ് തുറന്നു.
സിനിമ ഇന്ന് ടെക്നോളജിയുടെ കൈകളിലാണ്.
കഥയും കലാകാരനും അപ്രസക്തമായി. മുമ്പൊക്കെ നമ്മുടെ ജീവിതമാണ് കലയിൽ പ്രതിഫലിച്ചിരുന്നത്.
ഇന്ന് കാലം മാറി. കാഴ്ചപ്പാട് മാറി. ദർശനങ്ങൾ മാറി. ചിത്രീകരണ രീതികൾ ആകെ മാറി. അതു കൊണ്ട് മുമ്പത്തെ പോലെ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സിനിമാകാലം ഇപ്പോഴില്ല.
കൂട്ടുകുടുംബ വ്യവസ്ഥക്ക് ഗുണമുണ്ടായിരുന്നു. ഇന്നത്തെ തലമുറക്ക് അണുകുടുംബ അനുഭവങ്ങൾ മാത്രമാണുള്ളത്.
ഇന്ന് സിനിമകൾക്ക് കഥ ആവശ്യമില്ല. ജീവിത മുഹൂർത്തങ്ങൾ കാണിക്കുകയാണ് ചെയ്യുന്നത്. പ്രമേയം യുവത്വത്തിൻ്റേതാവണം. വാർദ്ധക്യം, സ്ത്രീധനം എന്നിവ ഇന്ന് സിനിമകളിൽ ചർച്ച ചെയ്യപ്പെടുന്നില്ല. സിനിമകളിൽ പഴയ ഉൾക്കാഴ്ചകൾക്കും സ്ഥാനമില്ല. പഴയ നായകനും നായികയുമാണെങ്കിൽ കാണാൻ ആളില്ല.
പഴയ സംവിധായകരേയും വൃദ്ധസദനങ്ങളിൽ നട തളളി. ഇപ്പോൾ ഫിലിമില്ല. മെമ്മറികളിലും, സാറ്റലൈറ്റുകളിലുമാണ് ഇന്ന് സിനിമ. ടെക്നോളജി ജീവിതം പഠിപ്പിക്കുന്നില്ല. അത്തരം സന്ദേശങ്ങളും ഇല്ല. ജീവിതത്തിൽ ഒറ്റപ്പെടുന്നവർക്ക് സാന്ത്വനമാവുന്നില്ല.
സിനിമയുടെ അലകും പിടിയും പാടെ മാറിയിരിക്കുന്നു. മുമ്പത്തെ ആക്ഷൻ സിനിമകളിൽ പോലും കഥകൾ ഉണ്ടായിരുന്നു. പാട്ടുകൾ തിരക്കഥയുടെ ഭാഗമായിരുന്നു.
അവ സിനിമയുടെ അനിവാര്യതയായിരുന്നു. ഇന്ന് പാട്ടിനു വേണ്ടി പാട്ട് ചേർക്കുകയാണ്. യുഗ്മഗാനം പാടുന്നവർ പോലും പരസ്പരം കാണേണ്ടി വരുന്നില്ല. ടെക്നോളജിയാണ് എല്ലാം ചെയ്യുന്നത്.
എല്ലാ മേഖലയിലേയും പോലെ സിനിമാരംഗത്തും വൃദ്ധസദനങ്ങൾ ഉണ്ടെന്നും, പഴയ തലമുറക്കാരെ വിശ്രമിക്കാൻ വിടുകയാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ഒരു നോവൽ പോലെ തന്റെ ആത്മകഥ എഴുതുമെന്നും മൂവായിരത്തില്പരം ഗാനങ്ങൾ എഴുതിയ തമ്പി പറഞ്ഞു.
പട്ടാമ്പി രാജ പ്രസ്ഥത്തിൽ നടന്ന ചടങ്ങിൽ മീഡിയാ സെൻ്റർ പ്രസിഡൻ്റ് കെ.പി. കിരൺ അദ്ധ്യക്ഷത വഹിച്ചു. ടി.വി.എം.അലി പൊന്നാടയണിയിച്ചു. സെക്രട്ടരി എം.വിഷ്ണു ഉപഹാരം സമ്മാനിച്ചു. കെ.മധു, എൻ.കെ.റാസി, കെ.വിനോദ് കുമാർ, പി.വി.വിജീഷ്, വി.തങ്കമോഹനൻ, കെ.പി.വിപിൻ, കെ.കെ.പരമേശ്വരൻ, സുൽഫിക്കർ, സാബിത് തുടങ്ങിയവർ പങ്കെടുത്തു.