സംരക്ഷിത അധ്യാപകരെ സർക്കാർ സ്കൂളുകളിൽ നിയമിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയതോടെ വർഷങ്ങളായി നിയമനം കാത്ത് കഴിയുന്ന ആയിരക്കണക്കിന് നിർധനരായ ഉദ്യോഗാർത്ഥികളാണ് പെരുവഴിയിലായത്.
ലക്ഷങ്ങൾ കോഴ കൊടുത്ത് എയ്ഡഡ് സ്കൂളുകളിൽ ജോലി തരപ്പെടുത്തിയവരുടെ തൊഴിൽ പ്രശ്നത്തിന് ഉചിതമായ പ്രതിവിധി ആവശ്യമാണെന്ന കാര്യത്തിൽ ആരും വിയോജിക്കില്ല. എന്നാൽ ലക്ഷങ്ങൾ കോഴ കൊടുക്കാനില്ലാത്തതു കൊണ്ടു മാത്രം പി.എസ്.സി.യുടെ കനിവിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ കാര്യം പരിഹരിക്കാൻ ആരുമില്ലെന്ന് വരുന്നത് ഖേദകരമാണ്. അൺ എയ്ഡഡ് വിദ്യാലയങ്ങളിലും സ്വകാര്യ ട്യൂഷൻ സെന്ററുകളിലും പകലന്തിയോളം തൊണ്ട കീറി തുച്ഛ വേതനം വാങ്ങി ജീവിതം ഹോമിക്കുന്നവരെ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാർ വിദ്യാലയങ്ങളിൽ സ്ഥിര നിയമനം നൽകിയേ മതിയാവൂ. എല്ലാവിധ കഠിന പരീക്ഷകളും കടന്ന് പി.എസ്.സി. റാങ്ക് പട്ടികയിൽ ഇടം പിടിച്ചവരും ചുരുക്കപ്പട്ടികയിലും പെരുക്കപ്പട്ടികയിലും കിടന്ന് ഞെരിപിരി കൊള്ളുന്നവരും അഭിമുഖ കടമ്പകളിൽ സ്വപ്നം ഹോമിച്ചവരും ഇനി എന്തു ചെയ്യേണ്ടു എന്നറിയാതെ ഉഴറുകയാണ്. അവർ നിർധനരും അസംഘടിതരുമായതുകൊണ്ട് അവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ ആരുമില്ല എന്നതും എടുത്തു പറയേണ്ടതുണ്ട്. കോഴ വാങ്ങുന്ന സ്കൂൾ മാനേജർമാരും കോഴ നൽകുന്ന സമ്പന്ന വിഭാഗവും ഭരണ കൂടങ്ങളെ വരുതിയിൽ നിർത്തുന്ന കാഴ്ച കാലങ്ങളായി തുടരുകയാണ്. ഇല്ലാത്ത തസ്തികയുടെ പേരിലും, ഭാവിയിൽ ഉണ്ടായേക്കാവുന്ന തസ്തിക എന്ന നിലയിലും നിയമനം നൽകാമെന്ന് പറഞ്ഞ് ഇപ്പോഴും ചിലർ അഡ്വാൻസ് വാങ്ങാൻ ഓടി നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഭാവിയിൽ അവരും സംരക്ഷിത പട്ടികയിൽ വന്നേക്കാം. അപ്പോഴും കെ- ടെറ്റും സെറ്റും നെറ്റും താണ്ടിയ പാവപ്പെട്ട ഉദ്യോഗാർത്ഥികൾ പുറത്തു നിൽക്കേണ്ടി വരും. മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസ മന്ത്രിയുടേയും മുന്നിൽ ഈ വിഷയം അവതരിപ്പിക്കുകയും അനുകൂല നടപടി കൈക്കൊള്ളാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യേണ്ടത് കേരളത്തിലെ നിയമസഭാംഗങ്ങളുടെ കൂടി ബാധ്യതയാണെന്ന് ഓർമിപ്പിക്കട്ടെ.
ലക്ഷങ്ങൾ കോഴ കൊടുത്ത് എയ്ഡഡ് സ്കൂളുകളിൽ ജോലി തരപ്പെടുത്തിയവരുടെ തൊഴിൽ പ്രശ്നത്തിന് ഉചിതമായ പ്രതിവിധി ആവശ്യമാണെന്ന കാര്യത്തിൽ ആരും വിയോജിക്കില്ല. എന്നാൽ ലക്ഷങ്ങൾ കോഴ കൊടുക്കാനില്ലാത്തതു കൊണ്ടു മാത്രം പി.എസ്.സി.യുടെ കനിവിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ കാര്യം പരിഹരിക്കാൻ ആരുമില്ലെന്ന് വരുന്നത് ഖേദകരമാണ്. അൺ എയ്ഡഡ് വിദ്യാലയങ്ങളിലും സ്വകാര്യ ട്യൂഷൻ സെന്ററുകളിലും പകലന്തിയോളം തൊണ്ട കീറി തുച്ഛ വേതനം വാങ്ങി ജീവിതം ഹോമിക്കുന്നവരെ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാർ വിദ്യാലയങ്ങളിൽ സ്ഥിര നിയമനം നൽകിയേ മതിയാവൂ. എല്ലാവിധ കഠിന പരീക്ഷകളും കടന്ന് പി.എസ്.സി. റാങ്ക് പട്ടികയിൽ ഇടം പിടിച്ചവരും ചുരുക്കപ്പട്ടികയിലും പെരുക്കപ്പട്ടികയിലും കിടന്ന് ഞെരിപിരി കൊള്ളുന്നവരും അഭിമുഖ കടമ്പകളിൽ സ്വപ്നം ഹോമിച്ചവരും ഇനി എന്തു ചെയ്യേണ്ടു എന്നറിയാതെ ഉഴറുകയാണ്. അവർ നിർധനരും അസംഘടിതരുമായതുകൊണ്ട് അവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ ആരുമില്ല എന്നതും എടുത്തു പറയേണ്ടതുണ്ട്. കോഴ വാങ്ങുന്ന സ്കൂൾ മാനേജർമാരും കോഴ നൽകുന്ന സമ്പന്ന വിഭാഗവും ഭരണ കൂടങ്ങളെ വരുതിയിൽ നിർത്തുന്ന കാഴ്ച കാലങ്ങളായി തുടരുകയാണ്. ഇല്ലാത്ത തസ്തികയുടെ പേരിലും, ഭാവിയിൽ ഉണ്ടായേക്കാവുന്ന തസ്തിക എന്ന നിലയിലും നിയമനം നൽകാമെന്ന് പറഞ്ഞ് ഇപ്പോഴും ചിലർ അഡ്വാൻസ് വാങ്ങാൻ ഓടി നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഭാവിയിൽ അവരും സംരക്ഷിത പട്ടികയിൽ വന്നേക്കാം. അപ്പോഴും കെ- ടെറ്റും സെറ്റും നെറ്റും താണ്ടിയ പാവപ്പെട്ട ഉദ്യോഗാർത്ഥികൾ പുറത്തു നിൽക്കേണ്ടി വരും. മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസ മന്ത്രിയുടേയും മുന്നിൽ ഈ വിഷയം അവതരിപ്പിക്കുകയും അനുകൂല നടപടി കൈക്കൊള്ളാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യേണ്ടത് കേരളത്തിലെ നിയമസഭാംഗങ്ങളുടെ കൂടി ബാധ്യതയാണെന്ന് ഓർമിപ്പിക്കട്ടെ.
-------------------------
ടി വി എം അലി
-------------------------
ടി വി എം അലി
-------------------------
No comments:
Post a Comment