16 വയതിനിലെ
വീണ്ടും വെള്ളിത്തിരയിൽ...
1976 ൽ റിലീസ് ചെയ്ത 16 വയതിനിലെ എന്ന തമിൾ സിനിമ വീണ്ടും തിയ്യേറ്ററിൽ എത്തുന്നു എന്ന വാർത്തയാണ് ഈ കുറിപ്പിന് പ്രേരണയായത്. 37 വർഷം മുമ്പുള്ള ഒരു കാലം ഫ്ലാഷ് ബാക്ക് എന്ന പോലെ എന്റെ മനസ്സിലേക്ക് ഓടി എത്തുകയാണ്. അന്നത്തെ ന്യൂ ജനറേഷൻ സിനിമയായിരുന്നു 16 വയതിനിലെ. കമലഹാസനും രജനികാന്തും ശ്രീദേവിയും ജന മനസ്സിൽ ഇടം പിടിച്ചത് ഈ ഒരു സിനിമയിലൂടെയായിരുന്നു എന്ന് തറപ്പിച്ചു പറയാം. ഭാരതി രാജ സംവിധാനവും ഇളയ രാജ സംഗീതവും നിർവ്വഹിച്ച സൂപ്പർ ഹിറ്റ് ചിത്രം
റിലീസ് ചെയ്യുമ്പോൾ ഞാൻ ചെന്നെയിൽ ജോലി ചെയ്യുകയായിരുന്നു. ഗ്രാമീണ പശ്ശ്വാതലത്തിൽ ചിത്രീകരിച്ച ഈ സിനിമ ഇരുന്നൂറോളം ദിവസമാണ് ഓരോ തിയ്യേറ്ററിലും ഹൗസ് ഫുള്ളായി ഓടിയത്.
രാജ്യം അടിയന്തിരാവസ്ഥയുടെ കാൽക്കീഴിലായിരുന്നുവെങ്കിലും ചെന്നെയിൽ അതിന്റെ മേഘ പാളികളൊന്നും അന്ന് കാണപ്പെട്ടിരുന്നില്ല.
ഞാൻ അക്കാലത്ത് ഉപ ജീവനത്തിനു വഴി തേടിയാണ് മദിരാശി നഗരത്തിൽ എത്തിയത്. ആരു വന്നാലും മദിരാശി നഗരം അന്നം തരും.
ആദ്യം കാണുന്ന ഹോട്ടലിൽ കയറി ഊണ് കഴിച്ചാൽ ബിൽ കൊടുക്കാൻ
പണമില്ലെന്ന് പറഞ്ഞാൽ ജോലി ഉറപ്പായി എന്നർത്ഥം. ഇന്നത്തെ
പല സൂപ്പർ താരങ്ങളും അങ്ങിനെയൊക്കെയുള്ള അനുഭവങ്ങൾ ഉള്ളവരാണ്.
പത്താം തരത്തിൽ പരീക്ഷ എഴുതി റിസൾട്ടിനു കാത്തു നിൽക്കാതെ
നാട് വിട്ട ഞാനും ചെന്നു വീണത് മൗണ്ട് റോഡിനു സമീപത്തുള്ള ഒരു
ഹോട്ടലിൽ ആയിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ഞാൻ ജീവിതം എന്തെന്ന് പഠിച്ചു. 16 വയസ്സിൽ 16 മണിക്കൂർ ജോലി. രാവിലെ മുതൽ രാത്രി
വരെ യന്ത്രം കണക്കെ പണി. പാതാളത്തിൽ നിന്ന് ഹാൻഡ് പമ്പിലൂടെയുള്ള
വെള്ളം കോരി നിറക്കലായിരുന്നു ആദ്യത്തെ ജോലി. അതുകഴിഞ്ഞാൽ മേശ തുടക്കൽ, വെള്ളം കൊടുക്കൽ, പാത്രം കഴുകൽ, മാലിന്യ ക്കുഴിയിൽ നിറഞ്ഞ അഴുക്കു ജലം കോരി മറ്റൊരു ടാങ്കിലേക്ക് മാറ്റൽ എന്നിങ്ങനെ ഒന്നിന് പിറകെ ഒന്നൊന്നായി ചെയ്തു തീർക്കണം. 16 വയസ്സുള്ള പയ്യൻ ആണെന്ന പരിഗണനയൊന്നും തൊഴിൽ ദാതാവിൽ
നിന്ന് ലഭിക്കില്ലെന്നു ബോധ്യമായപ്പോൾ പിറ്റേന്ന് നഗരത്തിൽ നിന്ന് കുറച്ചകലെയുള്ള പല്ലാവരം എന്ന സ്ഥലത്തേക്ക് മാറി. അവിടെ ഗ്രാമന്തരീക്ഷം ആയിരുന്നുവെങ്കിലും ജോലി ഹോട്ടൽ പണി തന്നെ. ഇംഗ്ലീഷ് ഇലക്ട്രിക്കൽ കമ്പനിയുടെ മുമ്പിൽ സാമാന്യം ഭേദപ്പെട്ട ഒരു തട്ടുകടയായിരുന്നു അത്. ആയിരത്തോളം ജീവനക്കാർ പണിയെടുക്കുന്ന കമ്പനിയെ ആശ്രയിച്ചാണ് തട്ടുകട പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് പണി
കുറവാണെന്ന് പറയാൻ വയ്യെങ്കിലും ശുദ്ധ വായു ലഭിക്കുന്നത് വളരെ ആശ്വാസം ഉളവാക്കുന്ന കാര്യമായിരുന്നു. അങ്ങിനെയുള്ള ജീവിത സാഹചര്യത്തിലാണ് സിനിമ ഒരു സാന്ത്വനം ആയി എന്നെ ഉന്മാദിപ്പിച്ചത്.
സെക്കന്റ് ഷോ കാണാൻ വേണ്ടിയുള്ള അന്നത്തെ ആവേശമായിരുന്നു ജീവൻ നിലനിർത്താൻ ഇന്ധനം ആയത് .അക്കാലത്ത് കണ്ട സിനിമകൾ
എത്രയെന്നു എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ല. എങ്കിലും അന്ന് കണ്ട സിനിമകളും പാട്ടുകളും ഇന്നും ഓർമയിൽ ഉണ്ട്. ആ ഓർമകൾക്ക് ഇന്നും
പ്രായം 16 ആണ്. അതുകൊണ്ടാവാം 16 വയതിനിലെ എന്ന സിനിമ വീണ്ടും
റിലീസ് ചെയ്യുന്നു എന്ന വാർത്ത എന്നെ ആഹ്ലാദിപ്പിക്കുന്നത്.
വീണ്ടും വെള്ളിത്തിരയിൽ...
1976 ൽ റിലീസ് ചെയ്ത 16 വയതിനിലെ എന്ന തമിൾ സിനിമ വീണ്ടും തിയ്യേറ്ററിൽ എത്തുന്നു എന്ന വാർത്തയാണ് ഈ കുറിപ്പിന് പ്രേരണയായത്. 37 വർഷം മുമ്പുള്ള ഒരു കാലം ഫ്ലാഷ് ബാക്ക് എന്ന പോലെ എന്റെ മനസ്സിലേക്ക് ഓടി എത്തുകയാണ്. അന്നത്തെ ന്യൂ ജനറേഷൻ സിനിമയായിരുന്നു 16 വയതിനിലെ. കമലഹാസനും രജനികാന്തും ശ്രീദേവിയും ജന മനസ്സിൽ ഇടം പിടിച്ചത് ഈ ഒരു സിനിമയിലൂടെയായിരുന്നു എന്ന് തറപ്പിച്ചു പറയാം. ഭാരതി രാജ സംവിധാനവും ഇളയ രാജ സംഗീതവും നിർവ്വഹിച്ച സൂപ്പർ ഹിറ്റ് ചിത്രം
റിലീസ് ചെയ്യുമ്പോൾ ഞാൻ ചെന്നെയിൽ ജോലി ചെയ്യുകയായിരുന്നു. ഗ്രാമീണ പശ്ശ്വാതലത്തിൽ ചിത്രീകരിച്ച ഈ സിനിമ ഇരുന്നൂറോളം ദിവസമാണ് ഓരോ തിയ്യേറ്ററിലും ഹൗസ് ഫുള്ളായി ഓടിയത്.
രാജ്യം അടിയന്തിരാവസ്ഥയുടെ കാൽക്കീഴിലായിരുന്നുവെങ്കിലും ചെന്നെയിൽ അതിന്റെ മേഘ പാളികളൊന്നും അന്ന് കാണപ്പെട്ടിരുന്നില്ല.
ഞാൻ അക്കാലത്ത് ഉപ ജീവനത്തിനു വഴി തേടിയാണ് മദിരാശി നഗരത്തിൽ എത്തിയത്. ആരു വന്നാലും മദിരാശി നഗരം അന്നം തരും.
ആദ്യം കാണുന്ന ഹോട്ടലിൽ കയറി ഊണ് കഴിച്ചാൽ ബിൽ കൊടുക്കാൻ
പണമില്ലെന്ന് പറഞ്ഞാൽ ജോലി ഉറപ്പായി എന്നർത്ഥം. ഇന്നത്തെ
പല സൂപ്പർ താരങ്ങളും അങ്ങിനെയൊക്കെയുള്ള അനുഭവങ്ങൾ ഉള്ളവരാണ്.
പത്താം തരത്തിൽ പരീക്ഷ എഴുതി റിസൾട്ടിനു കാത്തു നിൽക്കാതെ
നാട് വിട്ട ഞാനും ചെന്നു വീണത് മൗണ്ട് റോഡിനു സമീപത്തുള്ള ഒരു
ഹോട്ടലിൽ ആയിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ഞാൻ ജീവിതം എന്തെന്ന് പഠിച്ചു. 16 വയസ്സിൽ 16 മണിക്കൂർ ജോലി. രാവിലെ മുതൽ രാത്രി
വരെ യന്ത്രം കണക്കെ പണി. പാതാളത്തിൽ നിന്ന് ഹാൻഡ് പമ്പിലൂടെയുള്ള
വെള്ളം കോരി നിറക്കലായിരുന്നു ആദ്യത്തെ ജോലി. അതുകഴിഞ്ഞാൽ മേശ തുടക്കൽ, വെള്ളം കൊടുക്കൽ, പാത്രം കഴുകൽ, മാലിന്യ ക്കുഴിയിൽ നിറഞ്ഞ അഴുക്കു ജലം കോരി മറ്റൊരു ടാങ്കിലേക്ക് മാറ്റൽ എന്നിങ്ങനെ ഒന്നിന് പിറകെ ഒന്നൊന്നായി ചെയ്തു തീർക്കണം. 16 വയസ്സുള്ള പയ്യൻ ആണെന്ന പരിഗണനയൊന്നും തൊഴിൽ ദാതാവിൽ
നിന്ന് ലഭിക്കില്ലെന്നു ബോധ്യമായപ്പോൾ പിറ്റേന്ന് നഗരത്തിൽ നിന്ന് കുറച്ചകലെയുള്ള പല്ലാവരം എന്ന സ്ഥലത്തേക്ക് മാറി. അവിടെ ഗ്രാമന്തരീക്ഷം ആയിരുന്നുവെങ്കിലും ജോലി ഹോട്ടൽ പണി തന്നെ. ഇംഗ്ലീഷ് ഇലക്ട്രിക്കൽ കമ്പനിയുടെ മുമ്പിൽ സാമാന്യം ഭേദപ്പെട്ട ഒരു തട്ടുകടയായിരുന്നു അത്. ആയിരത്തോളം ജീവനക്കാർ പണിയെടുക്കുന്ന കമ്പനിയെ ആശ്രയിച്ചാണ് തട്ടുകട പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് പണി
കുറവാണെന്ന് പറയാൻ വയ്യെങ്കിലും ശുദ്ധ വായു ലഭിക്കുന്നത് വളരെ ആശ്വാസം ഉളവാക്കുന്ന കാര്യമായിരുന്നു. അങ്ങിനെയുള്ള ജീവിത സാഹചര്യത്തിലാണ് സിനിമ ഒരു സാന്ത്വനം ആയി എന്നെ ഉന്മാദിപ്പിച്ചത്.
സെക്കന്റ് ഷോ കാണാൻ വേണ്ടിയുള്ള അന്നത്തെ ആവേശമായിരുന്നു ജീവൻ നിലനിർത്താൻ ഇന്ധനം ആയത് .അക്കാലത്ത് കണ്ട സിനിമകൾ
എത്രയെന്നു എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ല. എങ്കിലും അന്ന് കണ്ട സിനിമകളും പാട്ടുകളും ഇന്നും ഓർമയിൽ ഉണ്ട്. ആ ഓർമകൾക്ക് ഇന്നും
പ്രായം 16 ആണ്. അതുകൊണ്ടാവാം 16 വയതിനിലെ എന്ന സിനിമ വീണ്ടും
റിലീസ് ചെയ്യുന്നു എന്ന വാർത്ത എന്നെ ആഹ്ലാദിപ്പിക്കുന്നത്.
No comments:
Post a Comment