മനുഷ്യൻ എത്ര സുന്ദര പദം. എന്നാൽ അവൻ ചെയ്യുന്ന
പ്രവർത്തി അത്ര സുന്ദരമാണോ? ഈയിടെ ഉണ്ടായ രണ്ടു ക്രൂര കൃത്യങ്ങൾ പരിശോധിക്കുമ്പോൾ മനുഷ്യൻ തനി പ്രാകൃതൻ ആവുകയല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഭാരതപ്പുഴയിൽ ആണ് രണ്ടു കൊലപാതകങ്ങൾ നടന്നത്. കഴിഞ്ഞ വർഷം ഒടീഷ സംസ്ഥാനക്കാരനായ വിക്രം നായിക് ( 24 ) ആണ് ഭാരതപ്പുഴയിൽ അതി നിഷ്റ്റൂരമായി കൊലചെയ്യപ്പെട്ടത്. കഴുത്ത് അറുത്തും വയർ കുത്തിക്കീറിയും ജനനേന്ദ്രിയം മുറിച്ചു മാറ്റിയും കൊലപ്പെടുത്തിയത് കൂട്ടുകാർ തന്നെയായിരുന്നു. നാൽപ്പതിനായിരം രൂപക്ക് വേണ്ടിയാണ് അവർ വിക്രം നായിക്കിനെ കൊന്നു പുഴയിൽ തള്ളിയത്.
ആ സംഭവത്തിന്റെ അലകൾ അടങ്ങും മുമ്പാണ് രണ്ടാമത്ത
കൊല നടന്നത്. ബംഗാൾ സംസ്ഥാനക്കാരനായ ഇബ്രാഹിം കൊക്കൻ ( 34 ) കഴിഞ്ഞ രണ്ടു നാൾ മുമ്പാണ് ഭാരതപ്പുഴയിൽ അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. പട്ടാമ്പി പാലത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് പുഴ മധ്യത്തിൽ അരും കൊല നടന്നത്. കഴുത്തിൽ കത്തികൊണ്ട് വെട്ടിയും ബലം പ്രയോഗിച്ച് വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ചും കൊന്ന ശേഷം ശിരസ്സ് അറുത്തു മാറ്റിയ സംഭവമായിരുന്നു അത്. ഈ കേസിൽ നാല് പ്രതികളാണ് അറസ്റ്റിലായത്. നാട്ടുകാരും സഹപ്രവർത്തകരുമാണ് നാല് പേരും. പ്രധാന പ്രതി കാൽ ലക്ഷം രൂപാ വീതം കൂലി വാഗ്ദാനം നൽകിയാണ് കൂടെ കൂട്ടിയത്.
ഇബ്രാഹിമിന്റെ കഴുത്തു അറുത്തു മാറ്റിയ രീതി കണ്ട് പോലീസും പോലിസ് സർജ്ജനും അത്ഭുതപ്പെട്ടു എന്നാണു പറയുന്നത്.
ഇത്ര വിദഗ്ദമായി മനുഷ്യന്റെ കഴുത്ത് മുറിച്ചത് അവരെ ഞെട്ടിച്ചു എന്നാണ് പറയുന്നത്.
ദിനം പ്രതി കുറ്റകൃത്യങ്ങൾ പെരുകുകയാണ്. അതോടൊപ്പം
ക്രൂരതയുടെ പുതു രീതിശാസ്ത്രങ്ങളും മാറിക്കൊണ്ടിരിക്കുന്നു.
പിഞ്ചു ബാലിക മുതൽ പടുകിഴവികൾ വരെ പീഡനത്തിനു
ഇരകളാവുന്ന കലികാലത്തിൽ മൃഗങ്ങൾ പോലും ചെയ്യാത്ത ക്രൂരതകളാണ്
മനുഷ്യൻ ഇപ്പോൾ പരീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ കുറ്റവാളികളായ
ഇരുകാലികളെയെങ്കിലും മനുഷ്യൻ എന്ന് വിളിക്കാതിരിക്കാം.
പ്രവർത്തി അത്ര സുന്ദരമാണോ? ഈയിടെ ഉണ്ടായ രണ്ടു ക്രൂര കൃത്യങ്ങൾ പരിശോധിക്കുമ്പോൾ മനുഷ്യൻ തനി പ്രാകൃതൻ ആവുകയല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഭാരതപ്പുഴയിൽ ആണ് രണ്ടു കൊലപാതകങ്ങൾ നടന്നത്. കഴിഞ്ഞ വർഷം ഒടീഷ സംസ്ഥാനക്കാരനായ വിക്രം നായിക് ( 24 ) ആണ് ഭാരതപ്പുഴയിൽ അതി നിഷ്റ്റൂരമായി കൊലചെയ്യപ്പെട്ടത്. കഴുത്ത് അറുത്തും വയർ കുത്തിക്കീറിയും ജനനേന്ദ്രിയം മുറിച്ചു മാറ്റിയും കൊലപ്പെടുത്തിയത് കൂട്ടുകാർ തന്നെയായിരുന്നു. നാൽപ്പതിനായിരം രൂപക്ക് വേണ്ടിയാണ് അവർ വിക്രം നായിക്കിനെ കൊന്നു പുഴയിൽ തള്ളിയത്.
ആ സംഭവത്തിന്റെ അലകൾ അടങ്ങും മുമ്പാണ് രണ്ടാമത്ത
കൊല നടന്നത്. ബംഗാൾ സംസ്ഥാനക്കാരനായ ഇബ്രാഹിം കൊക്കൻ ( 34 ) കഴിഞ്ഞ രണ്ടു നാൾ മുമ്പാണ് ഭാരതപ്പുഴയിൽ അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. പട്ടാമ്പി പാലത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് പുഴ മധ്യത്തിൽ അരും കൊല നടന്നത്. കഴുത്തിൽ കത്തികൊണ്ട് വെട്ടിയും ബലം പ്രയോഗിച്ച് വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ചും കൊന്ന ശേഷം ശിരസ്സ് അറുത്തു മാറ്റിയ സംഭവമായിരുന്നു അത്. ഈ കേസിൽ നാല് പ്രതികളാണ് അറസ്റ്റിലായത്. നാട്ടുകാരും സഹപ്രവർത്തകരുമാണ് നാല് പേരും. പ്രധാന പ്രതി കാൽ ലക്ഷം രൂപാ വീതം കൂലി വാഗ്ദാനം നൽകിയാണ് കൂടെ കൂട്ടിയത്.
ഇബ്രാഹിമിന്റെ കഴുത്തു അറുത്തു മാറ്റിയ രീതി കണ്ട് പോലീസും പോലിസ് സർജ്ജനും അത്ഭുതപ്പെട്ടു എന്നാണു പറയുന്നത്.
ഇത്ര വിദഗ്ദമായി മനുഷ്യന്റെ കഴുത്ത് മുറിച്ചത് അവരെ ഞെട്ടിച്ചു എന്നാണ് പറയുന്നത്.
ദിനം പ്രതി കുറ്റകൃത്യങ്ങൾ പെരുകുകയാണ്. അതോടൊപ്പം
ക്രൂരതയുടെ പുതു രീതിശാസ്ത്രങ്ങളും മാറിക്കൊണ്ടിരിക്കുന്നു.
പിഞ്ചു ബാലിക മുതൽ പടുകിഴവികൾ വരെ പീഡനത്തിനു
ഇരകളാവുന്ന കലികാലത്തിൽ മൃഗങ്ങൾ പോലും ചെയ്യാത്ത ക്രൂരതകളാണ്
മനുഷ്യൻ ഇപ്പോൾ പരീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ കുറ്റവാളികളായ
ഇരുകാലികളെയെങ്കിലും മനുഷ്യൻ എന്ന് വിളിക്കാതിരിക്കാം.