ഒരുപാട് വാർത്തകൾ വായിച്ചു തള്ളുന്നതിനിടയിൽ എവിടയോ ലിബുവിനെ കണ്ടു മുട്ടുകയായിരുന്നു. തിരുവോണം ദിനത്തിലാണ് ലിബു ഗോവണിയിൽ നിന്ന് വീണത്.
വീഴ്ച്ചയിൽ തലയ്ക്കു ഗുരുതരമായി പരിക്ക് പറ്റി. തൃശ്ശൂർ വടൂക്കരയിൽ കേബിൾ നെറ്റു വർക്ക്
സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ലിബു മൂന്നാം ദിനത്തിൽ മരണത്തിനു കീഴടങ്ങി. മസ്തിഷ്ക്ക
മരണം സംഭവിച്ചു എന്ന് ബോധ്യമായതോടെ ലിബുവിന്റെ ഭാര്യ ലിജി അവയവ ദാനത്തിനു
സമ്മതം നൽകുകയായിരുന്നു. പിന്നെ നടന്നത് ചരിത്രം. കൈപ്പരമ്പിൽ റപ്പായിയുടെ മകൻ ലിബു
ഇനി ജീവിക്കുന്നത് അഞ്ചു മനുഷ്യരിലാണ്. കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ
വെച്ചാണ് 39 കാരനായ ലിബു അഞ്ചു പേരുടെ ജീവനിൽ പടർന്നു കയറുന്നതിനു ചലനമറ്റു കിടന്നത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിനോയ് തോമസിന് ഹൃദയം നൽകിയ ലിബു കണ്ണുകൾ ജുബിലി മിഷൻ ആശുപത്രിയിലെ നേത്ര ബാങ്കിനു നല്കി. രണ്ടു വൃക്കകൾ രണ്ടു സ്ഥലത്തെ ആശുപത്രികൾ ഏറ്റുവാങ്ങി. ട്രാഫിക് സിനിമയിൽ കണ്ട ഒരു സീൻ ഇവിടെയും ആവർത്തിച്ചു. ലിബുവിന്റെ മിടിക്കുന്ന ഹൃദയവുമായി കൂർക്കഞ്ചേരിയിൽ നിന്ന് എറണാകുളത്തേക്ക് ആംബുലൻസ് ഓടിക്കാൻ പോലീസ് ഗതാഗത സംവിധാനം ഒരുക്കി. 75 കിലോ മീറ്റർ ഓടാൻ എടുത്തത് അമ്പത് മിനുറ്റുമാത്രം. ഒരു മണിക്കൂർ നേരത്തിനകം ഹൃദയം മാറ്റി വെക്കാനായിരുന്നു തീരുമാനം. എല്ലാം കിറു കൃത്യമായി നടന്നു. അങ്ങിനെ ലിബു പുനർജ്ജനിക്കുകയാണ്. ലിബുവിനു പിൻഗാമികൾ ഉണ്ടാവണം. മരണത്തിനു ശേഷവും
ജീവിക്കാൻ കഴിയുമെന്നു തെളിയിക്കുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുമെന്നു ആശിക്കാം.
വീഴ്ച്ചയിൽ തലയ്ക്കു ഗുരുതരമായി പരിക്ക് പറ്റി. തൃശ്ശൂർ വടൂക്കരയിൽ കേബിൾ നെറ്റു വർക്ക്
സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ലിബു മൂന്നാം ദിനത്തിൽ മരണത്തിനു കീഴടങ്ങി. മസ്തിഷ്ക്ക
മരണം സംഭവിച്ചു എന്ന് ബോധ്യമായതോടെ ലിബുവിന്റെ ഭാര്യ ലിജി അവയവ ദാനത്തിനു
സമ്മതം നൽകുകയായിരുന്നു. പിന്നെ നടന്നത് ചരിത്രം. കൈപ്പരമ്പിൽ റപ്പായിയുടെ മകൻ ലിബു
ഇനി ജീവിക്കുന്നത് അഞ്ചു മനുഷ്യരിലാണ്. കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ
വെച്ചാണ് 39 കാരനായ ലിബു അഞ്ചു പേരുടെ ജീവനിൽ പടർന്നു കയറുന്നതിനു ചലനമറ്റു കിടന്നത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിനോയ് തോമസിന് ഹൃദയം നൽകിയ ലിബു കണ്ണുകൾ ജുബിലി മിഷൻ ആശുപത്രിയിലെ നേത്ര ബാങ്കിനു നല്കി. രണ്ടു വൃക്കകൾ രണ്ടു സ്ഥലത്തെ ആശുപത്രികൾ ഏറ്റുവാങ്ങി. ട്രാഫിക് സിനിമയിൽ കണ്ട ഒരു സീൻ ഇവിടെയും ആവർത്തിച്ചു. ലിബുവിന്റെ മിടിക്കുന്ന ഹൃദയവുമായി കൂർക്കഞ്ചേരിയിൽ നിന്ന് എറണാകുളത്തേക്ക് ആംബുലൻസ് ഓടിക്കാൻ പോലീസ് ഗതാഗത സംവിധാനം ഒരുക്കി. 75 കിലോ മീറ്റർ ഓടാൻ എടുത്തത് അമ്പത് മിനുറ്റുമാത്രം. ഒരു മണിക്കൂർ നേരത്തിനകം ഹൃദയം മാറ്റി വെക്കാനായിരുന്നു തീരുമാനം. എല്ലാം കിറു കൃത്യമായി നടന്നു. അങ്ങിനെ ലിബു പുനർജ്ജനിക്കുകയാണ്. ലിബുവിനു പിൻഗാമികൾ ഉണ്ടാവണം. മരണത്തിനു ശേഷവും
ജീവിക്കാൻ കഴിയുമെന്നു തെളിയിക്കുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുമെന്നു ആശിക്കാം.